ആകെ പേജ്‌കാഴ്‌ചകള്‍

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

നിന്നോര്‍മ്മയില്‍ നിന്നൊരു മോചനം .....








അകലാനായെങ്കില്‍ നിന്നോര്‍മ്മയില്‍
നിന്നോന്നകലാനായെങ്കില്‍ ...
മറക്കുവാനാകാതെ നീറുന്നു
ഞാന്‍ നിന്സ്നേഹത്തിലെന്നും .....

ഒരു വാഗമര പൂക്കള്‍പോല്
പറയാതെ പറഞ്ഞരികെ നാം
സ്നേഹിച്ചനാളുകള്‍തന്നോ-
ര്‍മ്മയില്‍ നിന്നോന്നകലാനായെങ്കില്‍ .....

ഒരുമാത്രപോലും പിരിയുവാനാകാതെ
ചേര്‍ന്നിരുന്നു നീയെന്നിലെന്നും
എന്നിട്ടുമറിഞ്ഞില്ല ‍ഞാന്‍ നീ -
യെന്നെ തനിച്ചാക്കുമെന്നോരുനാള്‍ ‍ ‍

കാണുവാനാകാതെ നിന്‍സ്മൃതിയില്‍
ഞാനോരുമുളം തണ്ടുപോല്
പാടിയലഞ്ഞോടുവിലൊരു
പാഴ്മുളംതണ്ടായിമാറിയിന്നു

ഇന്ന് അറിയതെകൊതിക്കുന്നു
ഞാനോന്നകലാനായെന്കിലെ-
ന്നു നിന്സുരഭിലമാം സ്മൃതിയില്‍
നിന്നോന്നകലാനായെങ്കില്‍.........







2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

നിശയിലൊരു പ്രയാണം








കോരി ചൊരിയുന്ന മഴയുള്ളഒരു സായാഹ്നം........വേനല്‍ മഴ ആയത് കൊണ്ട് , ഇടിയുംമിന്നലും അകമ്പടിയ്ക്കുണ്ട് . ഇടവമാസത്തിലെ പുതുമഴഉള്ള ആ സായാഹ്നത്തില്‍ഞാന്‍ അമ്മയോടും, അച്ഛനോടും , സഹോദരിയോടും എല്ലാം യാത്ര പറഞ്ഞ്കൂട്ടുകാരന്‍ സക്കീറിന്റെ ഓട്ടോറിക്ഷയില്‍കയറി.


" പോകാം സക്കീരെ ..." അവന്‍ വണ്ടി വിട്ടു ..മഴപെയുന്നുണ്ടെലും നന്നേ വിയര്‍ക്കുന്നുണ്ട്, എല്ലാം അടച്ചിട്ടിരിക്കുകയല്ലേ?

ഞാനത് പറഞ്ഞപ്പോള്‍സക്കീര്‍ എനിക്കുവേണ്ടി സമ്മതിക്കുന്നത്പോലൊന്ന് മൂളി.എന്നിട്ട് ഒരു ചോദ്യം


" എത്ര മണിയ്ക്കാ ട്രെയിന്‍?"


ഞാന്‍ : 6:30 നു . അത്കേട്ട അവന്‍ഒരു ആശ്വാസംപോലെപറഞ്ഞു " സമയം ഏറെ ഉണ്ട് , മഴയല്ലേ സ്പീഡില്‍ പോകാനും പറ്റില്ല..കേരളത്തിലെ റോഡ് ആണേല്‍ മഴകാലത്ത്ബോട്ട് വേണം, അവന്‍ അങ്ങനെപതിവ് ശൈലിയില്‍തമാശ തുടര്‍ന്നു .. പെട്ടന്ന് ഞാന്‍ഓര്‍ത്തുടിക്കറ്റ് കണ്‍ഫോം ആയോ എന്നു നോക്കിയില്ലല്ലോ..ഇന്നലെ നോക്കിയപ്പോള്‍ ആര്‍‌എ‌സി82 ആയിരുന്നു .






എടാ സക്കീരെ ടിക്കറ്റ്കണ്‍ഫോംആയില്ലഡാ ആര്‍‌എ‌സിആണ് ..

സക്കീര്‍ : നീ എന്താപറയുന്നെ ? ടിക്കറ്റ് ഇല്ലേ ? അപ്പൊപോകാന്‍ പറ്റില്ലെ?

ഞാന്‍ : അതല്ലഡാ , പോകാം പക്ഷേ കിടക്കാന്‍ ബെര്‍ത്ത്കിട്ടില്ല , ഭാഗ്യം ഉണ്ടെല്‍ ടി‌ടി‌ആര്‍കനിഞ്ഞാല്‍ വല്ലതും നടക്കും , ഉം .. നോക്കാം . 2 പേര്‍ ഉണ്ടാവും, ആരാണാവോ അടുത്തു വരുന്നത് ?

സക്കീര്‍ :- കള്ളാ അപ്പോ അതാണ് സങ്കടം , നല്ല കിളിപോലത്തെ ചരക്ക്പെണ്ണ് അടുത്തു വരുമെന്ന് സ്വപ്നത്തില്‍ പോലുംവിചാരിക്കണ്ട ," എന്നു പറഞ്ഞുകൊണ്ട് അവന്‍ചിരിച്ചു ,

ഞാന്‍ :- ഓഹ്കരിനാക്കു വളയ്ക്കാതെഡാ ... അല്ലെല്ലുംപെണ്ണ്‍ ആയാല്‍പ്രശനമാ , ഇരുന്നു തന്നെ നേരം വെളുപ്പിയ്ക്കണം, ഒരു ആണ്ആണേല്‍ 2 പേരും കൂടി അങ്ങോട്ടും , ഇങ്ങോട്ടുംതിരിഞ്ഞു കിടക്കാം , ദേഹത്ത് തട്ടിയാലും കുഴപ്പംഇല്ലാലോ .. സ്ത്രീകള്‍ ആകുമ്പോള്‍ അത്പറ്റില്ല ..

സക്കീര്‍ :- നിന്റെ മനസിലിരിപ്പുകൊള്ളാല്ലോ .., ബാംഗ്ലൂര്‍ കുട്ടികള്‍ അല്ലേ , അവരങ്ങനെനാണിക്കുമോ ?

ഞാന്‍ :- അവിടെ എത്തിയാല്‍അവര്‍ ഗാന്ധിജിഫാന്‍സ്ആണ് , അര്‍ദ്ധ നഗ്നകള്‍ആയിട്ട് നടക്കും, ഹോ.. ഇവിടെഎത്തിയാല്‍ പിന്നെ , തുമ്പ , തുളസി , സെറ്റ്സാരി ..ഒന്നുംപറയല്ലേ ..മൊത്തം ജാഡ ആണെഡാ ..

സക്കീര്‍ : എടാ ഞാന്‍അവിടെ വന്നാലോ? ഓട്ടോ ഓടിക്കാന്‍?

ഞാന്‍ : ഉം പോരേ.. നിന്റെ ഒരു മാസത്തെ വരുമാനം മൊത്തംഅതുങ്ങള്‍ക്ക് ഒരു ദിവസം , പിസ യും ബെര്‍ഗ്ഗരും വാങ്ങാനും, പബില്‍ കൊടുക്കാനും തികയില്ല. വെറുതെവേണേല്‍ കണ്ടുവെള്ളം ഇറക്കാം.


സക്കീര്‍ :- നീ ഇപ്പോചെയ്യുന്ന പോലെ .


ഞാന്‍ :- പോടാ ..സത്യംഇങ്ങനെ വിളിച്ചുപറയല്ലേ ..


രണ്ടു പേരും ചിരിച്ചു ..ആ ചിരിഞങ്ങളെ ഒരുമൌനത്തിലേക്ക് നയിച്ചു ..


ആ മൌനത്തെ ഖണ്ഡിക്കനായിഞാന്‍ പറഞ്ഞു.. " എത്ര തിരക്ക് ഉണ്ടെലും നാട്ടിലേക്ക് ,കൂടുതല്‍ട്രയിന്‍ വിടില്ല "


സക്കീര്‍ :- രാഷ്ട്രീയക്കാര്‍ക്ക് പണം അല്ലേ വേണ്ടൂ , അത് പ്രൈവറ്റ്ബസ് മാഫിയകൊടുക്കുന്നുണ്ടല്ലോ .


" ഉം "


മഴ തോര്‍ന്നുഎന്നാലും ഇടിയും , മിന്നലും ചെറിയ തോതില്‍ഉണ്ട് , മഴ വീണ്ടും വരുമെന്നു തോന്നുന്നു . പുതുമഴയില്‍മണ്ണിന്റെ മണം പേറി ഞാന്‍റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി .


.

" ശരിയാ സകീരെ ...നീവേഗം പൊയ്ക്കൊ. വലിയ മഴവരുന്നുണ്ട് , ഇനിവരുമ്പോള്‍ കാണാം ".


സകീര്‍ :- ഓ‌കെ


ഞാന്‍ :- "പിന്നെ ഞാന്‍ഇപ്രാവശ്യം വന്നിട്ട് ബാബുവിനെ കണ്ടില്ല , അവനെകണ്ടാല്‍ അന്വേഷണം പറയണം "


സക്കീര്‍ :- അവന്‍ കൊടൈക്കനാല്‍ട്രിപ് ആണ്, നാളെ എത്തുമ്പോ പറയാഡാ ..സൂക്ഷിച്ചുപോകൂ


ഞാന്‍ : ഒക്


ഒരു വഴിക്ക് പ്ലാറ്റ്ഫോം എല്ലാംകണ്ടു പിടിച്ചു. കോച്ച് പൊസിഷനും നോക്കി അമ്മഫ്രണ്ട്സിന് തന്നുവിട്ട ചക്കയുംമാങ്ങയുമെല്ലാം, തൂക്കി അങ്ങനെ നടന്നു.

"എല്ലാം അമ്മയെ നേരിട്ട്വിളിച്ചു സോപ്പിട്ടു ഒപ്പിച്ചതല്ലേ, ഞാന്‍ പറ്റില്ലാന്നു പറഞ്ഞാലുംകേള്‍ക്കില്ലല്ലോ, " പാവങ്ങളല്ലേ മോനെ " എന്ന്അമ്മയുടെ ഒരു സപ്പോര്‍ട്ടും . ഹുംഞാന്‍ ആണേല്‍ ഇത് ചുമക്കുന്ന കോമാളിയും" . മനസ്സില്‍ ഇതെല്ലാം പ്രാകികൊണ്ട് ചുമടും തൂക്കിഞാന്‍ നടന്നു, മേല്‍ പാലംകേറി ഇറങ്ങുംപ്പോഴേക്കുംഎന്റെ ആന്തരാവയവങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു . നടന്നുവലഞ്ഞു 5 ആം നമ്പര്‍ എത്തി. അവിടെ ആണേല്‍ ഇരിക്കാനും ബെഞ്ചില്ല



അങ്ങനെ നിന്നു തന്നെ സമയംകളഞ്ഞു , ട്രയിന്‍ എത്തി ഞാന്‍ സീറ്റില്‍ കയറിഇരുന്നു . RAC യില്‍ എന്റെ സീറ്റില്‍ ആരുംഎത്തിയിട്ടില്ലാ, ഞാന് അടുത്തസീറ്റിലേക്കെല്ലാം ഒന്നുകണ്ണോടിച്ചു. അങ്ങനെഎടുത്തു പറയാന്‍മാത്രം ആരേയുംഅവിടെ കണ്ടില്ലാ ഒരു ഇണപ്രാവുകള്‍ ഒഴിച്ച് സീറ്റ് 33, 34 ആയിരുന്നു അവര്‍ഇരുന്നത്. അവര്‍ എന്നെ ശ്രദ്ധിക്കുന്നതു പോലെ തോന്നി, എന്നെ നോക്കി എന്തൊ അവന്റെ ചെവിയില്‍ ഓതികൊണ്ട്രണ്ട്പേരും ഒന്നു ഒതുക്കി ചിരിച്ചു.ആചമ്മലില്‍ നിന്നൊന്നു രക്ഷപെടാന്‍ വഴി തേടുന്നതിനിടയില്‍ചരിത്രത്തില്‍ ആദ്യമായി RAC യില്‍ എന്റെ അടുത്തുഒരു സുന്ദരികുട്ടി വന്നു. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ അടിപൊളി ചരക്ക് ലോവെയിസ്റ്റില്‍ ഇട്ട സ്കിന്‍ടൈറ്റ് ജീന്‍സും ,കറുത്ത ടിഷര്‍ട്ടും,,ഞാന്‍ ആദ്യംകേറി ഇരുന്നുഅവള്‍ ട്രയിന്‍പുറപ്പെട്ടതിനു ശേഷമാ അങ്ങോട്ടു എത്തിയത് , മുകളിലെ ബെര്‍ത്തില്‍ വയ്ക്കാനായി അവള്‍ 2 കൈകൊണ്ടും ബാഗ് എടുത്തുപൊക്കി , അവള്‍ക്ക് ഉയരംകുറവായത്കൊണ്ട് രണ്ടു കാലിന്റെയും ഉപ്പൂറ്റി ഉയര്‍ത്തി ബാഗ്മുകളില്‍ വച്ചു , കറുത്ത T ഷര്‍ട്ടിനും , ഡെനിംജീന്‍സിനുംഇടക്ക് ഞാന്‍സ്വര്‍ഗംകണ്ടു . അതിന്റെഷോക്ക് മാറാതെഞാന്‍ ഇരിയ്ക്കുമ്പോള്‍ അവള്‍എന്നോടു Bangalore ആണോഎന്നു ഒരുചോദ്യവും , അപ്പോഴാ ഞാന്‍ അവളുടെ മുഖംകാണുന്നത് , സൂപ്പര്‍ ......... അതാണ് മോനേഐശ്വര്യം , സാധാരണ നല്ല ഭംഗിയുള്ള പെണ്‍കുട്ടികള്‍ക്ക് ഷെയിപ്പ് ഉണ്ടാവില്ല, ഇനിയിപ്പോ ഷെയിപ്പ് ഉണ്ടേല്‍ തന്നെഭംഗി ഉണ്ടാവില്ല, ഇത് ശരിക്കും2 കൂടിച്ചേര്‍ന്ന മോഡേണ്‍ ഡ്രസ്സ്‌ ഇട്ട ദേവത . കൂടുതല്‍ ആസ്വദിക്കാന്‍ കഴിയാതെഞാന്‍ പറഞ്ഞു" അതേ ബാംഗ്ലൂര്‍ " അവള്‍ഒന്നു പുഞ്ചിരിച്ചു, ആ ഇണപ്രാവുകള്‍ അവളെ ശ്രദ്ധിക്കുന്നണ്ടായിരുന്നുഅവളും അവരെനോക്കിയെങ്കിലും ഒരു പുച്ചഭാവത്തില്‍തിരിഞ്ഞുഇരുന്നു. അത് എനിക്ക്മാനസികമായീ സന്തോഷം തോന്നി. എന്റെ ചമ്മലിനുഅവള്‍ ഒരുമധുര പ്രതികാരംകൊടുത്തപൊലെ.ഞാന്‍ അവളെ നോക്കി ഒന്നുപുഞ്ചിരിച്ചു. പിന്നെ ഞങ്ങള്‍ ഒരു മൌനത്തിനുഇടം കൊടുത്തു. ആ മൌനത്തെ ഉന്മൂലനംചെയാന്‍ ഞാന്‍ചോദിച്ചു " ബെര്‍ത്തുകിട്ടുമോ ആവോ " അത് ചോദിക്കുമ്പോള്‍ മനസ് മുഴുവന്‍ ഒരിക്കലും ബെര്‍ത്തു കിട്ടരുതേഎന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു.കാരണം അതിനകംതന്നെ എന്തോമാനസികമായ ഒരടുപ്പം എനിയ്ക്കവളോട് തോന്നി. " തിരക്ക് കണ്ടിട്ടിട്ടു ചാന്‍സ് കുറവാ" വളരെ നിരാശയോടെ അവള്പറഞ്ഞു .


" വിഷു കഴിഞ്ഞതല്ലേ അതാഇത്ര തിരക്ക്" വീണ്ടും ഒന്നു പുഞ്ചിരിച്ചു കൊണ്ട് ഞാന്‍പറഞ്ഞവസാനിപ്പിച്ചതും. അവള്‍ മൊബൈല്‍ഇയര്‍ ഫോണ്‍ഉപയോഗിച്ച് പാട്ടുകള്‍കേട്ടു തുടങ്ങി. ആ സമയംഎനിയ്ക്ക് തോന്നിയത് മൊബൈല്‍ കണ്ടുപിടിച്ചവനെട്രയിന്‍ കേറ്റി കൊല്ലാന്‍ ആണ് .എന്റെ കത്തിയില്‍നിന്നും രക്ഷപ്പെടാനാനോഇവള്‍ പാട്ട്കേള്‍ക്കുന്നത്എന്നും ഞാന്‍ഓര്‍ത്തു.അപ്പുറത്ത് ഇണപ്രാവുകള്‍ കൊച്ചു വെടി പൊട്ടിചുചിരിക്കുന്നുണ്ടായിരുന്നു. അവര്‍ഇടയ്ക്കു ഞങ്ങളുടെ മേല്‍ കണ്ണു പതിപ്പിച്ചുകമന്റെസ് പറയുന്നുണ്ടായിരുന്നു. ഇടയ്ക്കുഎന്റേ കണ്ണുംവഴിതെറ്റതിരുന്നില്ലാ.


കോഫി വന്നുഅവള്‍ കോഫീവാങ്ങി , 100 രൂപ നോട്ട് കൊടുത്തു , ചില്ലറഇല്ല എന്നുഅവന്‍ , ഇവള്‍ആണേല്‍ കിട്ടിയപ്പാടെ2 സിപ്പ് വലിച്ചു കേറ്റുകയും ചെയ്തു ഞാന്‍വേഗം 5 രൂപചേഞ്ച് എടുത്തുകൊടുത്തു .കാരണം അവളുമായി അടുക്കാന്‍ഇതിലും നല്ലൊരു അവസരംകിട്ടുമെന്ന് എനിക്കുതോന്നിയില്ല

എന്റെ പ്രതീക്ഷ തെറ്റിയില്ലാ ഞങ്ങള്‍ പരസ്പരം പരിചയപെടാന്‍ അതു ഒരു കാരണവും ആയി. പരിചയപ്പെട്ടപ്പോള്‍ എനിക്കു എന്തൊ അവളോടു ഒരു പ്രത്യേക അടുപ്പം  തോന്നി. ഞങ്ങള്‍ തമ്മില്‍ കുറെ കാലതിന്റെ പഴക്കം ഉള്ളതുപോലെ, ഹരണീ അവളുടെ പേരു അതു എന്നെ വല്ലാതെ ആകര്‍ക്ഷിച്ചു.ഞങ്ങള്‍ അങ്ങനെ പലതും സംസാരിച്ചു സമയം നീക്കി.  T T R വരുംമ്പോഴെല്ലാം എന്റെ മനസ്സു ഒന്നു പിടയ്ക്കും ബര്‍ത്തു കിട്ടുമോ എന്നു പേടീച്ചു. യാദ്ധര്‍ച്ചികമായി കിട്ടിയ ആ സൌഹൃദം നഷ്ട്ടപെടുത്താന്‍ ഞാന്‍ തയറല്ലായിരുന്നു. 


  





























" നീ
വണ്ടീ കോയമ്പത്തൂര്‍ എത്തി , കോക്കും, ലൈസ്സും വാങ്ങാന്‍ അവള്‍ ഇറങ്ങി പോയി, വണ്ടീ  പുറപ്പെട്ടിട്ടും അവള്‍ എത്തിയില്ലാ, കയറികാണും  വരും എന്നു ഞാന്‍ ഓര്‍ത്തു. പക്ഷെ 5  മിനിറ്റ് കഴഞ്ഞിട്ടും അവളെ കാണ്‍മാനില്ലാ. ഞാന്‍ പേടിച്ചു പോയി, അടുത്ത കോച്ചില്ലെല്ലാം തിരക്കി  അവളെ കണ്ടില്ലാ TTR നോടു പറയാന്‍ തീരുമാനിചു.
ഞാന്‍ ആകെ വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയീ. ഒരു വിധതില്‍ TTRനോടൂ കാര്യം
പറഞ്ഞു. അയാളുടെ ഒഴുക്കന്‍ മറുപടി കേട്ടു നിയന്ത്രണം പോയീ. ഞാന്‍ TTR മായി അടികൂടുന്നതി്നിടക്കു ആരോ വന്നു എന്റെ കൈകളീല്‍ പിടിച്ചു കൊണ്ടു ചോദിച്ചു " എന്താ സുരേഷേ പ്രശ്നം?" ഞാന്‍ ചൂളി പോയിന്നുപറ്ഞ്ഞല്‍ മ്തില്ലൊ, എനിക്കു സങ്കടവും, സന്തോഷവും, ആശ്ചര്യവും എല്ലാം കൂടി ഒരു സമ്മിശ്ര ഫീലിംങ്ങ്സ്.

ഞാന്‍ അമ്പരപ്പോടെ ചോദിച്ചു    "നീ....നീ "!!!!!!

ഒരു ഞട്ടലോടെ " ടാ വിനോദേ.....നീയോ? നീ എന്താടാ ഇവിടെ?
വിനോദ്:- " നീ എന്തിനാടാ TTR നോടു അടികൂടുന്നതു?"
" ടാ ഞാന്‍ വേറെ ഒരു ടെന്‍ഷനിലാ.."എന്നു ഞാന്‍ സീരീയസ് ആയീ പറഞ്ഞെങ്കിലും അവന്‍
"നീ ഇപ്പോഴും നാട്ടൂകാര്‍ക്കു വേണ്ടിയുള്ളാ ജീവിതം നിര്‍ത്തിയില്ലാ എന്നു തോന്നുന്നു.?" എന്നു കളിയാക്കി.അവനോടു ഒരുവഴിക്ക് കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസിലാക്കി അവനേയും കൂട്ടി ഞാന്‍ എന്റെ  സീറ്റിലേക്കു നടന്നു. അവിടെയും എന്നെ കാത്തു ഒരു ആശ്ചര്യം ഉണ്ടായിരുന്നു.


 അവള്‍ ഒന്നും അറിയാതെചിപ്സ് തിന്നുകൊണ്ടിരിക്കുന്നു. എനിക്കു നല്ലദേഷ്യം വന്നു,
“ നീ എന്താചെയ്തെ??” 
 എന്റെ ചോദ്യം വേറെആരോടോ എന്നഭാവത്തില്‍‍ അവള്‍ചുറ്റും നോക്കി.

പിന്നെ ഞാന്‍സംഭവങ്ങളോക്കെ പറഞ്ഞപ്പൊള്‍ . അവള്‍ ചിരിചു. ഒര്‍ത്തു.. ഓര്ത്തുപൊട്ടി ചിരിചു. എന്റേ ദേഷ്യവും കുറഞ്ഞു.. ഞാനുംകൂടെ ചിരിച്ചു തുടങ്ങി…അപ്പോഴാണ്ആ ടിടിആര്‍ വീണ്ടൂംവന്നതു.. പറയാനുണ്ടൊ അയാളെകൂടി കണ്ടപോള്‍ നിയന്ത്രണംപൊയീ മൂന്നുംകൂടീ കൂട്ടചിരി ആയിരുന്നു.ഞങ്ങളൂടെ ചിരി കണ്ടു ആ ക്യാബിന്‍മൊത്തം ചിരിമത്സരംപോലായി ……ബലം പിടിച്ചിരുന്ന ഇണ പ്രാവുകളും പൊട്ടിച്ചിരിച്ചുപോയി ……


അയ്യോ ഞാന്‍ ഇവനെപരിചയപെടുത്തിയില്ലല്ലോ “ഇത് വിനോദ്എന്റെ നാട്ടുകാരന്‍ആയിരുന്നു.” ഇത് പറഞ്ഞവസാനിപ്പിക്കും മുന്പേ അവള്‍ ചോദിച്ചു “ എന്താആയിരുന്നു എന്ന്ഇപ്പൊ അല്ലേ?”


“ഇല്ല” ഞാനും വിനോദുംഒറ്റ സ്വരതില്‍പറഞ്ഞു. “ വിനോദു പറയും എല്ലാം . ഡാ നീ തന്നെ പറനിന്റെ കഥ.”


അത് ഒരു വലിയകഥയാണ്…..അയ്യോ പേരു ഞാന്‍ മറന്നു..എന്താ?


“ ഹരണി”


“ഹ്മ്ം ഹരണി ,,,,ഈസുരേഷ് ഉണ്ടല്ലോഇവനെന്റെ ഫ്രണ്ടല്ലാ”


“പിന്നെ?”! ഹരണി അശ്ചര്യത്തോടെചോദിച്ചു.


“ എന്റെ ദൈവം ആണ്, ഇവനെകൊണ്ട് കുടുംബത്തിനു ഒരു ഉപകാരവും ഇല്ലാഎന്നു ഇവന്റെഅമ്മ എപ്പോഴുംപറയും എന്നാല്‍എനിക്കു ഞാന്‍ഇഷ്ട്പ്പെട്ട കുടുംബം ഉണ്ടായത് ഇവന്‍ കാരണംആണ്. അതിനുവേണ്ടീ സ്വന്തംകൈ വരെനഷ്ട്പ്പെടുത്തിയവന്‍ ആണിത് .


“ എന്നിട്ടു രണ്ട് കൈയുംഉണ്ടല്ലോ” എന്നു ചെറുപരിഹാസത്തോടെഹരിണി ചൊദിച്ചു





“ഡാ ആ കൈ കാണീക്കടാ…”എന്നു പറഞ്ഞുകൊണ്ട്വിനോദ് എന്റെഇടതു കൈപിടിച്ചു അവളെ കാണിക്കാന്‍ ശ്രമിച്ചു. എനിക്കുഎന്നെ പുകഴ്ത്തുന്നതുഇഷ്ടമല്ല എന്ന മട്ടില്‍ കൈ കാണിക്കാന്‍ഒന്നു മടിചെങ്കിലുംഅവളുടെ മുന്നില്‍ഒന്നു തിളങ്ങാന്‍കിട്ടിയ അവസരംപാഴാക്കാന്‍ എനിക്കു കഴിഞ്ഞില്ല. എന്റെ കൈയിലെസര്‍ജറികഴിഞ്ഞ പാടുകള്‍കണ്ടപ്പോള്‍, അവളുടെ മുഖം വാടി. അത് എന്റെ മനസ്സിനെഏറെ സന്തോഷിപ്പിചെങ്കിലും, ശ്രദ്ധിയ്ക്കാത്തരീതിയില്‍ ഞാന്‍ പറഞ്ഞു“ ഇവന്റെ പ്രേമവിവാഹം നടത്താന്‍ പോയതിനു ഇവന്റെപെണ്ണിന്റെ അമ്മവന്‍മാരും നാട്ടുകാരും ചേര്‍ന്നു തന്നസമ്മാനം.” അവള്‍ ഒരു ബഹുമാനത്തോടേ എന്റെമുഖതേക്കു നോക്കി, ഞാനങ്ങുപൊങ്ങി ആകാശതിന്റെ പൊക്കത്തെയ്ക്ക്. ആ ഇണപ്രാവുകള്‍ഇതെല്ലാം കാണൂന്നുണ്ടോ എന്നു നോക്കാനും ഞാന്‍മറന്നില്ലാ. വിനോദ് യാത്ര പറഞ്ഞു അവന്റെകോച്ചിലേക്കു പോയീ. അവള്‍ മൊബൈലില് sms അയച്ചുകളിക്കുന്നുണ്ടയിരുന്നു. ഒരു sms തമാശഅവള്‍ എന്നെവായിചു കേള്‍പ്പിച്ചു. ഞങ്ങള്‍പൊട്ടിചിരിചു പൊയീ പക്ഷെ ആ ചിരിക്കുകൂടുതല്‌ ആയുസ്സ് ഉണ്ടയില്ലാ…


അവള്ക്കു അടുത്ത കോച്ചില്‍ബര്‍ത്ത്അനുവദിച്ചു, ബര്‍ത്തു കിട്ടിയതറിഞ്ഞു പതിവിലും വിരുദ്ധമായി ഞാനൊരുപാട് വേദനിച്ചു. കാരണംജന്മങ്ങളുടെ ബന്ധമുള്ള ഒരാള്‍ വിട്ടു പോകുന്നതുപോലെനിയ്ക്ക് തോന്നി.അവള്‍ ബാഗ്എടുത്തു നടന്നുനീങ്ങി… കുറച്ചുദൂരം പിന്നിട്ടതുംഒരു പിന്‍വിളികേട്ടപോലെ അവള്‍തിരിഞ്ഞു നോക്കി.. ആ നോട്ടത്തില്‍ ആയിരമായിരംഅര്‍ഥങ്ങള്‍ഉള്ളതുപോലെനിയ്ക്ക് തോന്നി.എന്തോ അവള്‍ക്കു പൊകാന്‍ ഇഷ്ടമില്ലാ എന്നുഎനിക്കു ഉറപ്പായിരുന്നു..പക്ഷേ എന്താണുകാരണം?? എന്റെമനസിലെ പോലെഅവളുടെ മനസിലും…..


അങ്ങനെ കുറെചോദ്യങ്ങള്‍ സ്വയം ചോദിച്ചു കൊണ്ട് ഞാന്‍ഉറങ്ങാതെ കിടന്നു. ബാക്കി എല്ലാവരും ഉറങ്ങിതുടങ്ങി , ഇണപ്രാവുകള്‍ അപ്പോഴും മൊബൈല്‍ നോക്കിസല്ലപിക്കുന്നുണ്ടായിരുന്നു.


എനിക്കു ഉറങ്ങാന്‍ കഴിഞ്ഞില്ലാ…ബര്ത്ത് കിട്ടാതിരുന്നേല്‍…അവള്‍ പോകാതിരുന്നേല്‍എന്നിങ്ങനെ പലചിന്തകളും എന്റേ ഉറക്കം കെടുത്തി..അവള്‍ ഒന്നുവന്നിരുന്നേല്‍ എന്നോര്‍ത്തു കിടന്നപ്പോള്‍ , ഒരു നിഴല്‍ രൂപം എന്റേഅടുത്തേക്കു വന്നു ഞാന്‍ ചാടി എഴുന്നേറ്റുനോക്കി .


എന്റെ മനസ്സിന്റെ ആഗ്രഹംഅറിഞ്ഞെന്നപോലെ അവള്‍ തിരിച്ചു വന്നിരിയ്ക്കുന്നു .


“ അവിടെ ഒരുഅമ്മയും കുട്ടിയും……ബര്‍ത്ത്ഞാനവര്‍ക്ക്‌ കൊടൂത്തു” പതിഞ്ഞസ്വരത്തില്‍ അവളിതെല്ലാം പറഞ്ഞൊപ്പിച്ചു.ഇത് കേട്ടഎന്റെ സന്തോഷംവാക്കുകള്‍ക്കും അതീതമായിരുന്നു .ഇതെല്ലാം കാണുന്ന ഇണ പ്രാവുകള്‍ ഇടയ്ക്കെന്തോക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അതൊന്നും ഞാന്‍ വിലക്കെടുത്തില്ലാ.

എന്നാലും അവള്‍ പറഞ്ഞതുസത്യമാണോ?

ശരിക്കും അമ്മയ്ക്കും മോള്‍ക്കും ബര്‍ത്തുകൊടുത്തതാണോ ?

അതോ തിരിച്ചു ഇങ്ങോട്ടു വരാന്‍വേണ്ടി അവള്‍കള്ളം പറഞ്ഞതാണോ?


എനിക്കു അതൊന്നു അറിയാന്‍വല്ലാത്ത വ്യഗ്രതതോന്നി. ബാത്തറൂമില്‍ പോകാനെന്നമട്ടില്‍ പതിയെഞാനെഴുന്നേറ്റു,ആ കോച്ചിനെ ലഷ്യമാക്കി നടന്നു.S15 ലെ ആ23-)ം നമ്പര്‍ബെര്‍ത്ത് ഒഴിഞ്ഞുകിടക്കുന്നു. എനിക്ക് ആകെ എന്തോ പോലായി, ജീവിത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം, സന്തോഷമാണോ, ആശ്ചര്യമാണോ എന്തോ പറയാന്‍ വയ്യാത്ത ഒരു മാനസികാവസ്ഥ. ആസംഭവം എന്റെമനസ്സിന് കുറെസന്തോഷം തന്നു,കൂടെ കുറെചോദ്യങ്ങളും അവശേഷിപ്പിച്ചു,,,,,,,,


അവള്‍ എന്തിനു ബര്‍ത്തു വിട്ട്അവിടേക്കു വരണം?

എന്നോടു അവള്‍ക്കുഇത്ര അടുപ്പംതോന്നാന്‍ കാരണം?

എന്റെ മനസിലെ പോലെഅവള്‍ക്കുംആ പേരറിയാത്തഫീലിംഗ്സ് ഉണ്ടവുമോ?

അതോ ഇതാണോ പ്രണയം?


ഇത്ര പെട്ടന്നു പ്രണയംഉണ്ടാവുമോ? അതോ അവള്‍ വന്നതില്‍ ദുരുദ്ദേശംവല്ലതും,,,,,, ഏയ് ഉണ്ടാവില്ലാ കണ്ടാലറിയാംനല്ല കുട്ടിയാ,എന്നാലും എനിക്കു വേണ്ടി അവള്‍ ബ‍ര്‍ത്ത്ഉപേക്ഷിച്ചു വന്നല്ലോ എന്നു മാത്രം ഓര്‍ക്കാന് ‍ഞാനാഗ്രഹിചു,ഉള്ളിലെ സന്തോഷംഒളിപ്പിച് ഞാന്‍ ഒന്നും അറിയാത്തതുപോലെ അവളുടെ അടുത്തു പോയിയിരുന്നു.


അവളും ഞാനും ആരാത്രി ഉറങ്ങാതെ സംസാരിച്ചുഇരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ പലകഥകളും പറഞ്ഞു.അവള് ഇടക്കുമൊബൈലില്‍ കളീക്കുന്നതു എനിക്കു ഇഷ്ടപ്പെട്ടില്ലേല്ലും ഞാന്‍ അങ്ങുക്ഷമിച്ചു.മൊബൈല്‍ നമ്പര്‍ചോദിക്കണം എന്നു മനസ്സു കൊതിച്ചു, പക്ഷെ എന്തൊ എനിക്കു കഴിഞ്ഞില്ലാ. ഇടക്കുഞാന്‍ ഒന്നുമയങ്ങി പോകുമെങ്കിലുംപെട്ടന്നു ഉണര്‍ന്നു അവളോടു സംസാരിച്ചിരുന്നു. വണ്ടി ബംഗളൂര്സിറ്റി സ്റ്റേഷന്‍എത്താറായി. എല്ലാവരും ഉറക്കം ഉണരാനും , ഇറങ്ങാനുമുള്ളഒരുക്കങ്ങള്‍ തുടങ്ങി.





ഞാനും ബാഗ് എടുത്തുസീറ്റില്‍ വച്ചു,കൂടെ അവളുടെബാഗും എടുത്തുവചു പെട്ടന്നുഒരുവന്‍ അവളോടുവന്നുപറഞ്ഞു “ബാഗ്ഞാന്‍ എടുക്കാം, ബിജു വണ്ടിയുമായീവന്നിട്ടുണ്ട്”. സീറ്റിനടിയില്‍ നിന്നും ചക്കയും, മാങ്ങയും എല്ലാംഉള്ള ബോക്സ്മുട്ട്കുത്തിനിന്നു വലിചെടുത്തു കൊണ്ടിരുന്നഞാന്‍ ആവാക്കുകള്‍ കേട്ടു ഒരു നെടുവീര്‍പ്പോടെവേഗം തലപൊക്കി നോക്കിഎനിക്കു എന്റെകണ്ണുകളെ വിശ്വസികാന്‍ പറ്റിയില്ല, ഇവനോ????!!!!!!!!!!!!!!!!! ഇവന്‍എന്തിനാ ഇവളെവിളിക്കുന്നത് എന്നു ഞാന്‍ മനസിലോര്‍ത്തതുംഅവളുടെ ഉത്തരംഅവനോട് “ഇതുവരെഇല്ലാത്ത സ്നേഹം ഇപ്പോ എവിടന്നു വന്നു”??,അത്കൂടികേട്ട ഞാന്‍ ചക്കയും, മാങ്ങയും എല്ലാംഅവിടെ ഇട്ട്ഏണീറ്റു. അപ്പോഴേക്കും അവന്റെ മറുപടി “ ഹരണിഞാന്‍ നിനോടുവഴക്കിനു വന്നതല്ല, പ്ലീസ് ട്രൈ ടൂഅണ്ടര്‍സ്റ്റാന്റ്മീ.” അപ്പോഇവനു പേരുംഅറിയാം ഇവര്‍പരിചയക്കാര്‍ ആണോ??ഞാന്‍ അവളുടെമുഖത്തേക്കു നോക്കി അവര്‍ ഇരുവരും എന്റെമുഖത്തേക്കും നോക്കി വേഗം അവന്‍ എന്നോടുപറഞ്ഞു “ സോറി ടൂട് ഐ ആംസന്തോഷ്,” ഞാന്‍ ആകെ ഷോക്ക് അടിച്ചപോലെനിന്നു എനിക്കുഇംഗ്ളീഷ് മനസിലായില്ലാ എന്നു ഓര്‍ത്തുഅവന്‍ വീണ്ടുംഎന്നോടു പറഞ്ഞു”എന്റെ പേരുസന്തോഷ്” കിട്ടാത്ത ശ്ബ്ദം ഉണ്ടാക്കി ഞാന്‍പറഞ്ഞു “ മനസിലായി ഇത് ……” അവള്‍ക്കുനേരേ കൈചൂണ്ടീ.


് ഒരു പുഞ്ചിരിയൊടെഅവന്‍ പറഞ്ഞു “ ഇത്എന്റെ എല്ലാമെല്ലാമായ കാമുകിഹരണി.. ഉടന്‍തന്നെ ഹരണിസന്തോഷ്ആവും”



ഒരു രാത്രി മുഴുവന്‍കാരണമറിയാതെ മനസിലുണ്ടായ ആ സന്തോഷത്തിനു അവിടെതിരശ്ശീല വീണു. എന്താ പറയേണ്ടതെന്നു അറിയാതെ സ്തംഭിച്ചു നിന്നഎന്നോടു ഹരണിപറഞ്ഞു “ അതെ സുരേഷ് അങ്ങനെ ഒരുതെറ്റ് ഞാന്‍ചെയ്തു പോയീ..അതിന്റെയാ ഞാന്‍ ഈ അനുഭവിക്കുന്നത്” എന്ന് അവള് പറഞ്ഞവസാനിപ്പിയ്ക്കും മുന്പേഅവന്‍ അവളെചേര്‍ത്തുപിടിച്ചു പറഞ്ഞു “ എന്നെ കിട്ടിയതു നിന്റെഭാഗ്യം” .


ആകെ തളര്‍ന്ന്,എന്റെ മനസ്സ്കൈവിട്ടു പോകുന്ന പോലെ തോന്നി അതിനുഒരു കാരണംനിങ്ങള്‍ക്കുഅറിയില്ലാ , അവന്‍ആരാണെന്നു പറഞ്ഞില്ലല്ലോ . ആ ഇണ പ്രാവുകളിലെപയ്യന്‍ ആണ് ഈ സന്തോഷ്.എന്റെ അവസ്ഥഅവള്ക്കു ശരിക്കും മനസിലായീ എന്നു തോന്നുന്നു.അവള് വേഗംആ പെണ്‍കുട്ടിയെ വിളിച്ചുഎണീപ്പിചു ഇത് എന്റെയും ഇവന്റേയും കൂട്ടുകാരി ജനീ ന്നു വിളിക്കുംജനീഫര്‍ ജോസഫ്എന്നാണ് പേരു.അതെല്ലാം കേട്ടാപ്പോള്‍ ഇവരേല്ലാംഎന്നെ മന:പൂര്‍വ്വംപറ്റിചതുപൊലെ തോന്നി. ഇടരുന്ന ശ്ബ്ദത്തില്‍ ഞാന്‍ചോദിച്ചു “ എനിക്കുഒന്നും മനസിലാവുന്നില്ലാ.ഒരു രാത്രിമുഴുവന് അപരി്ചിതരേപോലെഎന്തിനു കഴിഞ്ഞു”??നല്ല സംസാരപ്രിയയായ ജനീ ആകാര്യങ്ങള്‍ എന്നോടൂ വിവരിച്ചു. ഹരണിയും, സന്തോഷുംകമിതാക്കള്‍ ആണെന്നും, ഒരു സൌന്ദര്യ പിണക്കത്തിലായിരുന്നെന്നും. എപ്പോഴും ഞങ്ങള്‍ ഒരുമ്മിച്ചാണ് യാത്ര ചെയുക, ഇതാദ്യമായാണ് അവളെഒഴുവാക്കി ഞങ്ങള്‍ മാത്രം ടിക്കറ്റ് ബുക്ക് ചെയ്തത് എന്നിട്ടും എനിക്ക് സഹിക്കാന്‍പറ്റാതെ അവളേഞാന്‍ വിവരങ്ങള്‍അറിയിച്ചു അത് അനുസരിച്ചാണ് അവള്‍ റ്റിറ്റിആര്‍നെ കണ്ടു , ഈ സീറ്റ് വാങ്ങി വന്നത്.അത് സന്തോഷിനുഅറിയില്ലായിരുന്നു. പിന്നെ രാത്രിമുഴുവന്‍ sms ലൂടെ ആണ് ഇവരുടെ സമാധാനചര്‍ച്ചകള്‍നടന്നത്. പിണക്കത്തിലും ഇവനെ കാണാന്‍ വേണ്ടീയാണ്അവള് ആബര്ത്ത് ഒഴുവാക്കിവന്നത്. അപ്പോഴാണ്എനിക്കു രാത്രിനടന്നതിന്റെ എല്ലാം പൊരുള്‍ കിട്ടിയത് . അപ്പോഴേക്കുംവണ്ടീ സ്റ്റേഷന്‍എത്തി അവരെല്ലാംയാത്ര പറഞ്ഞുനടന്നു നീങ്ങിഹരണി പ്രത്യേകനന്ദിയും പറയാന്‍ മറ്ന്നില്ലാ. രാത്രി മുഴുവന്കാരണമറിയാതെ സന്തോഷിച്ച് കോമാളിയായ ഞാന്‍ ഒരുപാട് വേദനകളെഉളളില്‍ ഒതുക്കികൂട്ടുകാര്ക്കുള്ളാ ചക്കയും, മാങ്ങയുംനിറഞ്ഞ ബോക്സ് എടുത്തു തലയില്‍ വയ്ച്ചു ബസ്സ്സ്റ്റാന്റിലേക്കു നടന്നു. തലയിലെഭാരത്തെക്കാള്‍ വലുതായിരുന്നു എന്റെ മനസിലേതു.അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോയീ. അവരോടൊന്നുംദേഷ്യമോ, ഈര്‍ച്ചയോ തോന്നിയില്ലാ. ഞാന്‍കഥയറിയാതെ ആട്ടം കണ്ടൂ പലതും ആഗ്രഹിച്ചുകൂട്ടിയതിനു അവര്‍ എന്തു പിഴചു….. എന്നാലുംഎന്റെ മനസു10 –ആം ക്ളാസ്സ്കഴിഞ്ഞു സ്കൂള്‍വിടുന്ന ദിനത്തില്‍കൂട്ടുകാരെപിരിഞ്ഞു പോകുന്ന ഒരുവിദ്യര്‍ത്ഥിയുടെപൊലെയായിരുന്നു….

 
 
ഒരു രാത്രിമുഴുവന്‍ കിട്ടിയ കാരണമറിയാത്ത ആ സന്തോഷം,ഇപ്പോള്‍ സങ്കടമായി ഹൃദയത്തില്‍ നിറയുമ്പോഴും,,,,,,,ആ രാത്രിയുടെമധുരഓര്‍മ്മക്ളെകാലത്തിനു അടര്‍ത്തികളയാന്‍ പറ്റാതെപോവട്ടെ എന്നുപ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ മെജസ്റ്റിക്കിലെ സിറ്റിബസ്സ്റ്റാന്റിന്റെ 14 ആംനമ്പര്‍ ഫ്ലാറ്റ്ഫോമില്‍ നിന്നും168E ബസ്സില്‍ കയറി ഇരുന്നു എനിക്കു വേണ്ടി കാത്തു നിന്നാപോലെ പെട്ടന്നു തന്നെ ബസ്സ് പുറപ്പെട്ടൂ ,  പെട്ടന്നു ആരോ കൈ കാണിച്ചു ബസ്സ് നിന്നു.   മഞ്ഞുള്ള ആ പ്രഭാതതിന്റെ മങ്ങിയ വെളിച്ചത്തില്‍ ഒരു പിങ്ക് സാരിയുടത്ത ഒരു ദിവ്യസുന്ദരി ബസ്സില്‍ കയറി, ഒന്നു ആലോചികാതെ എന്റെ അടുത്തു വന്നു ഇരിന്നു. ഇപ്പൊ നിങ്ങള്‍ ഓര്‍ക്കും എന്റ് മനസില്‍ ലഡ്ഡു പൊട്ടികാണും എന്നു, എന്നാല്‍ തെറ്റി എന്റെ മനസ്സു അടുത്ത വേദനയെ സഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി,അങ്ങനെ കുറെ വേദനകള്‍ പേറി എന്റെ പ്രയാണം തുട‍ര്‍ന്നു......പുതിയ നൊമ്പരം തേടി.....




Something spl something different that's Starsuresh



2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

: മന്ദാരത്തിലെ സൌഹൃദ നക്ഷത്രങ്ങള്‍ ...


നന്ദിതയുടെ സംസ്ക്കാരകര്‍മങ്ങള്‍ക്ക് ശേഷം അധികം താമസിയാതെ തന്നെ
വീണ കല്‍ക്കട്ടയ്ക്ക് പോയി .24 വര്ഷം ഒരു മനസ്സ് പോലെ ജീവിച്ച
പ്രിയ കൂട്ടുകാരി നന്ദുവിന്റെ വേര്‍പാട്‌
താങ്ങാനാകുന്നതായിരുന്നില്ല വീണയ്ക്കു .ആ അന്തരീക്ഷത്തില്‍ ഒരുപിടി
ചാരം മാത്രമായി തീര്‍ന്ന നന്ദുവിന്റെ അരുകില്‍
നില്‍ക്കാനാകാത്തകൊണ്ട് ലീവ് ക്യാന്‍സല്‍ ചെയ്തു വേഗം
പോവുകയായിരുന്നു .ഓഫീസില്‍ ജോയിന്‍ ചെയ്തിട്ടും മനസ്സ് പിടിച്ചു
നിര്‍ത്താന്‍ വീണയ്ക്കു ആകുന്നില്ലായിരുനു എവിടെ തിരിഞ്ഞാലും
നന്ദുവിന്റെ ഓര്‍മ്മകള്‍ .ഒരാശ്വാസത്തിന് ഫ്രണ്ട്സിനെയൊക്കെ
കാണാമെന്നു ഓര്‍ത്തു ഫെയ്സ്ബുക്കില്‍ കയറും പക്ഷെ അവിടെയും അവള്‍
തോറ്റുപോകും കാരണം അറിയാതെ നന്ദുവിന്റെ പ്രൊഫൈലില്‍ കയറി പോകും
.അതു വീണയെ നന്ദുവിന്റെ ഓര്‍മകളിലേയ്ക്ക് കൂട്ടികൊണ്ടുപോകും ,
നൊമ്പരപ്പെടുതും .അവസാനം ഒരു ഫ്രണ്ട് വഴി മന്ദാരം എന്ന സൈറ്റില്‍
എത്തി .ഓര്‍മകള്‍ക്ക് അവധികൊടുക്കാനായിരുന്നു വീണ ഇങ്ങനെ പലതും
കാണിച്ചു കൂട്ടിയിരുന്നത് .ദിവസത്തിന്റെ മുക്കാല്‍ ഭാഗവും
മന്ദാരത്തിലെ കഥകളും കവിതകളും വായിയ്ക്കാന്‍ ചിലവഴിച്ചു ..
എല്ലാ വിശേഷങ്ങളും ആ പഴയ ഐ .ഡി യില്‍ നന്ദുവിനു മെയില്‍
ചെയ്യുമായിരുന്നു ,അതു തനിച്ചല്ല എന്ന ഒരു തോന്നലിനായി
ചെയ്തിരുന്നതായിരുന്നു ..ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ക്കിടയില്‍
ഇരുന്നു നന്ദു എല്ലാം അറിയുനുണ്ടെന്ന വിശ്വാസം എപ്പോഴും
വീണയ്ക്കുണ്ടായിരുന്നു ..കാരണം അത്ര ശക്തമായിരുന്നു അവരുടെ ബന്ധം
..മരണത്തിനു ശേഷവും അവളോടോപം നന്ദുവിന്റെ സാമിപ്യം ഉണ്ടെന്നു അവള്‍
കരുതിയിരുന്നു ..


മാനസികമായി തളര്‍ന്ന വീണയ്ക്കു അധികം ആരോടും സംസാരിയ്ക്കാന്‍
ആകില്ലായിരുന്നു അതൊന്നുമറിയാതെ മന്ദാരത്തിലെ സുഹൃത്തുക്കള്‍ എല്ലാം
ചേര്‍ന്ന് ജാട എന്ന നെയിം ബോര്‍ഡ് അവള്‍ക്കു കൊടുത്തു .നന്ദുവിനെ
കുറിച്ചുള്ള ഓര്‍മ്മകള്‍ അവള്‍ കഥകളായി എഴുതിയപ്പോള്‍ പലരും അവളെ
കഥാകാരി എന്ന് സംബോധന ചെയ്തു .പക്ഷെ ആരും നിജസ്ഥിതിയൊന്നുമറിഞ്ഞില്ല
.,വീണയുടെ ഉരുകുന്ന മനസ്സിന്റെ നൊമ്പരങ്ങളാണ്‌ ഈ കഥകള്‍
എന്നറിയാതെ കഥാകാരിയായതുകൊണ്ട് ഉള്ള ജാടയാണെന്നും അവളെ
വിശേഷിപ്പിയ്ക്കാന്‍ ഒരുപാടുപേരുണ്ടായിരുന്നു .പക്ഷെ ഈ
കളിയാക്കലുകളിലൊന്നും ഭാഗം ആകാതെ എല്ലാവര്ക്കും ഒരുപോലെ നല്ല
സൗഹൃദം പങ്കുവയ്കുന്ന ഒരാളവിടെ ഉണ്ടായിരുന്നു .നക്ഷത്രങ്ങളുടെ
രാജാവ്‌ എന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന വിവേക് .



മറ്റു പലരും വീണയുടെ പ്രൈവറ്റില്‍ കയറി നിരാശരായപ്പോള്‍ വിവേകിനെ
പ്രതീക്ഷിച്ചു കാണാതെ അവള്‍ സ്വയം ചെറുതായി വേദനിയ്ക്കുകയായിരുന്നു
..വീണയോട് വളരെ മാന്യമായും സ്നേഹമായും മെയിനില്‍ ചാറ്റ് ചെയ്യുന്ന
വിവേകിന്റെ സൗഹൃദം അവള്‍ ആഗ്രഹിച്ചെങ്കിലും എന്തോ അതുണ്ടായില്ല .അവളുടെ
ഉള്ളിലെ ഈഗോ അങ്ങോട്ട്‌ ചെന്ന് മിണ്ടാനും അനുവദിച്ചില്ല ..

ഇതിനിടയില്‍ ദുഃഖമകറ്റാന്‍ ചെന്ന വീണയുടെ മനസ്സിനെ അവിടെയുള്ള പലരും
ചേര്‍ന്ന് വേദനിപ്പിച്ചു .ഒതുങ്ങി കഴിഞ്ഞിരുന്ന അവളുടെ മേല്‍ അറിയാത്ത പല
കുറ്റങ്ങളും ചാര്‍ത്തി . ഒരുദിവസം ആരോടും ഒന്നും പറയാതെ കൂട്ടുകാരി
അലോനയ്ക്ക് മാത്രം നമ്പര്‍ കൊടുത്തു ,എഴുതികൂട്ടിയ അക്ഷരകൂട്ടുകളുമായി
അവള്‍ പടിയിറങ്ങി

.വീണ വല്ലാതെ ഡിപ്രഷനില്‍ എത്തിയിരുന്നു ആ ഒരാഴ്ച
കൊണ്ട് .ആരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാനുള്ള മാനസിക അവസ്ഥയില്ലാതകൊണ്ട്
ഓഫ്‌ ചെയ്തു വച്ചിരിയ്ക്കുകയായിരുന്നു .പിന്നെ എപ്പോഴോ ഓണ്‍
ചെയ്‌തപ്പോള്‍ കുറെ കോള്‍സ് കിടക്കുന്നു അറിയാത്ത ഒരു നമ്പറില്‍
നിന്നു..തിരിച്ചു വിളിക്കാന്‍ തോന്നിയില്ല പിന്നെ എപ്പോഴോ കോള്‍ വന്നു
എടുത്തപ്പോള്‍ വീണയുടെ അക്ഷരങ്ങളെ ഏറെ സ്നേഹിയ്ക്കുന്ന വിവേക് ആയിരുന്നു
അതു .ദൈവത്തിന്റെ അദൃശ്യകരം പോലെ ,ആകാശത്തെ നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍
നിന്നും നന്ദു പറഞ്ഞുവിട്ട പുതിയൊരു നക്ഷത്രമായിരുന്നു വിവേക് .അങ്ങനെ
അവന്റെ നിര്‍ബന്ധത്തില്‍ വീണ തിരിച്ചു മന്ദാരത്തിലെത്തി.


വിവിയുടെ സ്നേഹവും സൌഹൃദവും അവളില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി
.അങ്ങനെയൊരു നാള്‍ പെട്ടെന്ന് അവള്‍ മന്ദാരത്തില്‍ വരാതായി .ദിവസങ്ങള്‍
കഴിഞ്ഞു ആഴ്ചകളായി ..ഏറെ വേദനിച്ചെങ്കിലും വിവി അവളെ വിളിച്ചു
നോക്കിയില്ല ..
കാരണം ഇത്ര സ്നേഹിച്ചിട്ടും പറയാതെ എല്ലാം ഉപേക്ഷിച്ചു വീണ പോയി
എന്നായിരുന്നു അവന്റെ മനസ്സില്‍ .. പിന്നീടൊരു ദിവസം അപ്രതീക്ഷിതമായി
അവള്‍ വന്നു ..പിണക്കതോടെയെങ്കിലും അവന്‍ പറഞ്ഞു ഞാന്‍ വിവേക് ,എന്നെ
ഓര്‍മ്മയുണ്ടോയെന്നു ....

വീണ ചിരിച്ചുകൊണ്ട് പറഞ്ഞു വിവി വഴ്ക്കിടുന്നതിനു മുന്‍പ് ഞാന്‍ ഒന്ന്
ചോദിക്കട്ടെ ..ഞാന്‍ വരാഞ്ഞപ്പോ എന്നെ ഒന്ന് വിളിച്ചു പോലും നീ
അന്വേഷിചില്ലല്ലോ ?മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ വീണ തന്നെ പറഞ്ഞു നീ
അങ്ങനെ വിളികില്ലാന്നു എനിക്കറിയാം കാരണം നീ അനാവശ്യമായി പെണ്‍കുട്ടികളെ
ഫോണ്‍ ചെയ്യാറില്ലല്ലോ പ്രത്യേകിച്ചും ഓണ്‍ലൈനില്‍ പരിച്ചയപെട്ടവരെ
.എങ്കിലും ഞാന്‍ വ്യക്തമാക്കാം എന്റെ അവസ്ഥ ഒരു ആക്സിടെന്റ്റ്
ഉണ്ടായായിരുന്നു അതായിരുന്നു ഞാന്‍ കോണ്ടാക്റ്റ് ചെയ്യതിരുന്നെ ..
വിവേക് ആകെ വല്ലത്തോരവസ്ഥയില്‍ ആയി ഇത് കേട്ടുകഴിഞ്ഞപ്പോള്‍ കാരണം
വിളിക്കാമായിരുന്നു ഒരു പ്രാവശ്യമെങ്കിലും താനത് ചെയ്തില്ലല്ലോ എന്ന
കുറ്റബോധം അന്ന് മുഴുവന്‍ അവനു ചിന്തിച്ചു വിഷമിയ്ക്കാന്‍ അത്
മതിയായിരുന്നു ..ആ സംഭവത്തോടെ അവരുടെ സൗഹൃദം വളരുകയായിരുന്നു ...ഒരു മഞ്ഞ
മന്ദാരം പോലെ അത് പൂത്തു തളിര്‍ത്തു .....മെസ്സെജുകള്‍‍ കോളുകളും ,പിന്നെ
സംസാര ദൈര്‍ഖ്യം മിനിട്ടുകളില്‍ നിന്ന് മണിക്കൂര്കളുമാകാന്‍
താമസമുണ്ടായില്ല ..

സൗഹൃദം എന്ന വാക്കിന്റെ ആഴവും വ്യാപ്തിയും വിവിയിലൂടെ വീണ
പടിയ്ക്കുകയായിരുന്നു ..ആരോ പറഞ്ഞതുപോലെ കാണാത്ത സൗഹൃദം
അടുത്തുള്ളവരുടെതിനെക്കാള്‍ ആഴമുള്ളതാകുമെന്നത് ഇവരുടെ കാര്യത്തില്‍
സത്യമായിരുന്നു .സങ്കടങ്ങളില്‍ കൂടെ കരയാനും ആശ്വസിപ്പിയ്ക്കാനും എല്ലാ
കൂട്ടുകാര്‍ക്കുമാകും പക്ഷെ അതില്‍ വ്യതസ്തനായിരുന്നു വിവി
.ഒരാശ്വാസവാക്ക് പോലും പറയാതെ വീണയുടെ കൈകളില്‍ മുറുകെ പിടിച്ചു
മുന്‍പോട്ടു നടത്തി .ഒരു നിമിഷം പോലും അവള്‍ക്കു വെറുതെയിരിയ്ക്കാനോ
ചിന്തിയ്ക്കാനോ വിവി സമയം കൊടുത്തില്ല .അവള്‍ പോലുമറിയാതെ അവളില്‍
ഉറങ്ങികിടന്നിരുന്ന കഴിവുകളെ കണ്ടെടുത്തു പ്രോത്സാഹിപ്പിച്ചു .വീണ എന്ന
സാധാരണ പെണ്‍കുട്ടി വിവിയിലൂടെ ആരൊക്കെയോ ആയി മാറുകയായിരുന്നു
..ഇത്രയേറെ കൂട്ടുകാരായിരുന്നിട്ടും പരസ്പരം അവര്‍ കണ്ടില്ല അത് വിവിയുടെ
മാത്രം വാശിയായിരുന്നു ..ഇപ്പോള്‍ കണ്ടാല്‍ നേരില്‍ കാണുമ്പോഴുള്ള
സന്തോഷം കുറയുമെന്ന് അതായിരുന്നു വിവി പറയുന്ന എകസ്ക്യുസ്..വീണയോട് അവന്‍
എപ്പോഴും പറയും ഞാന്‍ നിന്റെ അരികില്‍ തന്നെയില്ലേ ,പിന്നെന്ത്ന ഒരു
ഫോട്ടോ കാണാന്‍ ഇത്ര ആഗ്രഹമെന്ന് ...പലസമയത്തും വീണ ഓരോ ദിവസവും ഇടുന്ന
ഡ്രസ്സ്‌ ന്റെ കളര് പോലും വിവി ശരിയ്ക്കു പറയുമായിരുന്നു ,എന്തോ ഒരു
ജന്മാന്തരബന്ധം പോലായിരുന്നു അവരുടെ സൗഹൃദം ...

വീണയ്ക്കു പൂച്ചകുട്ടികളെ ഏറെ ഇഷ്ടമാണെന്ന് അറിഞ്ഞുകൊണ്ട് കാണുമ്പോള്‍
സമ്മാനിയ്ക്കാനായി അവളുടെ പ്രിയപ്പെട്ട നന്ദുവിന്റെ പേരില്‍ അവനൊരു
സുന്ദരിയെ പൂച്ചയെ വളര്‍ത്തിയിരുന്നു ...ചില സമയം മൊബൈലിലൂടെ ആ
പൂച്ചകുട്ടിയുടെ ശബ്ദം അവള്‍ക്കവന്‍ കേഴ്പ്പിച്ചുകൊടുക്കുമായിരുന്നു
വീണയെ സന്തോഷിപ്പിയ്ക്കാനായിരുന്നു അത് ..

പലപ്പോഴും വീണ തിരഞ്ഞിരുന്നു ആഴകൂട്ടതിലെല്ലാം അറിയാത്ത മുഖമുള്ള അവളുടെ
വിവിയെ ...കാരണം വീണ അവനെ കാണാന്‍ അത്രയ്ക്ക് കൊതിച്ചിരുന്നു ..അങ്ങനെ
ഒരു ശനിയാഴ്ച വൈകുവോളം അവര്‍ സംസാരിച്ചിരുന്നു .ആ സംസാരം അവള്‍
ഉറങ്ങുന്നതുവരെ നീണ്ടു അല്ലേല്‍ ഓര്‍മ്മകളുടെ തീരങ്ങളിലേയ്ക്ക്‌ അവള്‍
തനിച്ചു യാത്രയാകുമെന്നു വേദനിയ്ക്കുമെന്നും അവനറിയാമായിരുന്നു
.സംസാരിച്ചുകൊണ്ട് തന്നെ അവള്‍ പതിയെ ഉറക്കത്തിലേയ്ക്കു വഴുതിവീണു ...

പിന്നെ വിവിയുടെ കോള്‍ വന്നപ്പോഴാണ് വീണ പതിയെ കണ്ണ്തുറക്കുന്നത്
.ഉറക്കച്ചടവില്‍ പാതിയടഞ്ഞ മിഴികളോടെ സംസാരിച്ചുകൊണ്ട് അവള്‍
സിറ്റൌട്ടില്‍ എത്തി .വാതിലിനു ഇടതുവശത്ത് എന്തോ നിഴ്ലനങ്ങുന്നതുപോലെ
തോന്നിയെങ്കിലും അത് ശ്രദ്ധിക്കാതെ ആ കുളിരുള്ള പ്രഭാതത്തില്‍ പതിയെ
ചുരുണ്ടുകൂടി അവള്‍ അപ്പുറ വശത്തുള്ള ചെയറില്‍ ഇരുന്നു സംസാരിച്ചുകൊണ്ട്
..എപ്പോഴോ ഫോണ്‍ കട്ട്‌ ആയതുപോലെ തോന്നി എങ്കിലും വിവിയുടെ ശബ്ദം
കേഴ്ക്കാം...മൊബൈല്‍ എടുത്തു വീണ്ടും നോക്കി കോള്‍ കട്ട്‌ ആണ് .പക്ഷെ
വീണയെ വിളിക്കുന്നത്‌ അവള്‍ക്കു വ്യക്തമായി കേഴ്ക്കാം പെട്ടെന്നെന്തോ
ഓര്‍ത്തിട്ടെന്നപോലെ അവള്‍ ചാടിയെഴുനേറ്റു അപ്പുറെ വശത്തേയ്ക്ക് നോക്കി
.നല്ല മഞ്ഞുള്ള പ്രഭാതമായിരുന്നതുകൊണ്ട് ഒന്നും വ്യക്തമായി കാണാന്‍
ആകുന്നില്ലായിരുനു പക്ഷെ ആ ശബ്ദം അതവള്‍ തിരിച്ചറിഞ്ഞു .ഒരു അദ്ഭുതത്തോടെ
അവള്‍ ആ നിഴല്‍ രൂപത്തിന് നേരെ നടന്നു നീങ്ങിയപ്പോള്‍ കണ്ടു ..ഒരു
കയ്യില്‍ തുഷാര തുള്ളികള്‍ നിറഞ്ഞ പിങ്ക് റോസാപ്പൂവും ,മറുകയില്‍ പതിയെ
മയങ്ങുന്ന പൂച്ചകുട്ടിയും ആയി നില്കുന്നു നീല നിറമുള്ള തിളങ്ങുന്ന
കണ്ണുകളുള്ള ഒരു ചെറുപ്പക്കാരന്‍ ...സന്തോഷത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍
എത്തിച്ചേര്‍ന്ന വീണയ്ക്കു എന്ത് ചെയ്യണമെന്നറിയാതെ അവള്‍ പെട്ടെന്ന്
തന്നെ വിവിയെ കെട്ടിപ്പിടിച്ചു ..അവനും ഏറെ സന്തോഷവാനായിരുന്നു എങ്കിലും
അതധികം പുറത്തുകാണിക്കാതെ പതിയെ ചിരിച്ചു .








അകത്തേയ്ക്ക് വരാന്‍ വിവിയെ
ക്ഷണിച്ചുകൊണ്ട് അവള്‍ പതിയെ നന്ദുവിനെ കയിലെയ്ക്കെടുത്തു .അത്രയും നേരം
വിവിയുടെ ചൂടുപറ്റി ഉറങ്ങിയിരുന്ന അവള്‍ പെട്ടെന്ന് കൈ മാറിയിട്ടെന്നു
തോന്നുന്നു ഒരു കുതിച്ചുചാട്ടം.ആ ചാട്ടത്തില്‍ ഒരു പൂചെട്ടിയും അവള്‍
പൊട്ടിച്ചു ..ആ ശബ്ദം കേട്ട് വീണയൊന്നു ഞെട്ടിത്തരിച്ചു പോയി ..

അപ്പോള്‍ ഫോണ്‍ റിങ്ങ് ചെയ്തു ... വീണ വിവിയോടെ പറഞ്ഞു "എടാ ഫോണ്‍
എടുക്കടാ" "വിവി ഫോണ്‍ അടിക്കുന്നതു കേള്‍ക്കുന്നില്ലേ "

ഡി നിന്റെ ഫോണ്‍ ആണ് , വീണേ ഫോണ്‍ എടുക്കടി " അവളുടെ റൂം മെറ്റ്
അനുവിന്റെ ശബ്ദം അത് കേട്ട് കണ്ണ് തുറന്നു നോക്കിയപ്പോള്‍ മൊബൈല്‍ റിംഗ്
ചെയ്യുന്നു .വിവി കോളിംഗ് ...

എന്താ സംഭവിയ്ക്കുന്നതെന്ന് മനസ്സിലാകാതെ പാതിയടഞ്ഞ മിഴികളോടെ അവള്‍
കോള്‍ എടുത്തു ...

അപ്പുറത്ത് വിവേകിന്റെ ശബ്ദം .....

.എന്താടാ ഇതുവരെ എഴുനെല്ക്കാത്തെ സമയം 8 ആയല്ലോ .???



ഒരു ചമ്മലോടെയും നിരാശയോടെയും വീണ ഓര്‍ത്തു ചിരിച്ചു ശോ.....

എല്ലാം സ്വപ്നമായിരുനല്ലേ ..............

എന്നാലും ആ ദിനം മുഴുവന്‍ അവള്‍ ആ സ്വപ്നം , സ്വപ്നം ആണെന്ന്
വിശ്വസിക്കാന്‍ കഷ്ട്ടപ്പെട്ടു .




2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

തിരമാലയില്‍ വിരിഞ്ഞ പനിനീര്‍പ്പൂക്കള്‍



അകലേയ്ക്ക് നടന്നകലുമ്പോള് അവന്റെ കണ്ണുകള് നിറഞ്ഞു തുളുമ്പിയിരുന്നു.പിന്വിളി അവന് ആഗ്രഹിയ്ക്കുന്നില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ നിശബ്ദം അടരുന്ന മിഴിനീര് കണങ്ങള് തുടച്ചു മാറ്റി ,ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ചുകൊണ്ട് ആ രൂപം മറയുന്നതുവരെ ജിതയവിടെ കാത്തുനിന്നു .കാരണം അവനൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില് എല്ലാം പറയാമെന്നവള് ആഗ്രഹിച്ചിരുന്നു.

ഏറെ നേരം കടല്ത്തിരയില് അലിഞ്ഞില്ലാതാവാന് അവള് ശ്രമിച്ചു .പക്ഷെ അന്നാദ്യമായി ജിത തിരിച്ചറിയുകയായിരുന്നു കടലമ്മയെന്ന സത്യത്തെ , ഇത്ര പാപിയാം അവളെ കടലമ്മ പോലും തള്ളികളഞ്ഞിരിയ്ക്കുന്നു.നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ആര്ത്തിരമ്പുന്ന തിരമാലകളെ നോക്കി ജിതയൊരുപാടുനേരം കരഞ്ഞു അതിനിടയില് അറിയാതവള് ഓര്ത്തു എന്തിനായിരുന്നു
താനിതെല്ലാം ചെയ്തതു. അറിയില്ല എല്ലാം പ്രപഞ്ജത്തിന്റെ നിഗൂഡതകള് പോലെ ഉത്തരമില്ലാത്ത കടങ്കഥകള് മാത്രം ......അസ്തമയ സൂര്യന്റെ ചെഞ്ചുവപ്പകന്നു അന്ധകാരം പ്രുകൃതിയില് ലയിച്ചു തുടങ്ങിയപ്പോള് ജിത പതിയെ നടന്നു തുടങ്ങി ...

ദിക്കുകള് അറിയാത്തപോലെ എവിടെയൊക്കെയോ അലഞ്ഞൊടുവില് റെയില്വെ സ്റ്റേഷനില് തന്നെ എത്തിച്ചേര്ന്നു .സമയം ആറു കഴിഞ്ഞിട്ടേയുള്ളൂ .ഇനിയുമുണ്ട് മൂന്നു മണിക്കൂറോളം അവസാനമായി ഈ നഗരത്തില് ചിലവഴിക്കാനുള്ള സമയം .അധികമെന്നു പറയാനായി ബാഗുകളൊന്നും അവള് എടുത്തിരുന്നില്ല മറക്കാനാഗ്രഹിയ്ക്കുന്ന ഓര്മയുടെ വിഴുപ്പു ഭാണ്ടങ്ങളോടൊപ്പം വിലപിടിച്ചതെല്ലാം ജിതയവിടെ ഉപേക്ഷിക്കുകയായിരുന്നു .ആളൊഴിഞ്ഞ ബഹളങ്ങളൊന്നുമില്ലാത്തൊരു കോണില് അവള് ഇരുന്നു ..പിന്നെ ജിതയുടെ സമ്മതമില്ലാതെ തന്നെ അവളുടെ മനസ്സ് പതിയെ നടന്നു തുടങ്ങി മാറാല പിടിയ്ക്കണമെന്നാഗ്രഹിച്ചിരുന്ന ആ ഓര്മകളിലേയ്ക്ക് ….


എന്നത്തെയുംപോലെ അന്നുവൈകുന്നേരവും ജോലിസമയത്തിനു ശേഷം ജിതയും കൂട്ടുകാരി ധന്യയും ബീച്ചിലെത്തി അവരുടെ പതിവായ തിരമാലകളോട് ചങ്ങാത്തംകൂടല് തുടങ്ങി .മുടങ്ങാതെ വരുന്നതുകൊണ്ടാകാം പുതിയതായി ഒരു മുഖം അവിടെ കണ്ടപ്പോള് അവര് ശ്രദ്ധിയ്ക്കാന് തുടങ്ങി .ഒരുപരിധിവരെ അയാളിലെ ചില പ്രത്യേകതകള് ആണതിന് കാരണവും .എപ്പോള് നോക്കിയാലും തനിച്ചിരുന്നു അയാള് എന്തേലും ചിന്തിയ്ക്കുന്നത് കാണാം .അവര്ക്ക് തോന്നി ഈ പ്രാകൃത വേഷമാകും അയാളെ ഒറ്റയ്ക്കാക്കിയത്.ജിതയുടെ സ്വഭാവം എന്തിനെയും തമാശയോടെ മാത്രം നോക്കികാണുക എന്നതാണ് .അവള്ക്കു തോന്നി ഈ അന്ജാതനായ ചെറുപ്പക്കാരനെ ഒന്ന് മാറ്റിയെടുക്കണം കൂടെയൊന്നു പറ്റിയ്ക്കുകയുമാകാലോ?.

ദിവസേന ഒരുപ്രത്യേക സ്ഥലത്ത് മാത്രമിരിയ്ക്കുന്ന അയാളെ കൂടുതല് ശ്രദ്ധിച്ചപ്പോള് ജിതയുടെ തീരുമാനം ഒന്നുകൂടെ ഉറച്ചു .മറ്റൊരാളെകൂടി പറ്റിയ്ക്കാന് കിട്ടിയ ജിതയുടെ സന്തോഷം ധന്യക്കത്ര ഇഷ്ടമായില്ല .അവള്ക്കതിനോട് യോജിയ്ക്കാനുമാകുന്നില്ലായിരുന്നു
ധന്യയുടെ എതിര്പ്പൊന്നും വകവയ്ക്കാതെ ദിവസേന ജിത അയാള് ഇരിയ്ക്കുന്ന സ്ഥലത്ത് മഞ്ഞ നിറത്തിലുള്ള  പനിനീര്പ്പൂക്കള്‍  വയ്ക്കുവാന് തുടങ്ങി .

അങ്ങനെ ദിനങ്ങള് കൊഴിയുന്നതിനിടയ്ക്കു അവര്ക്കൊന്നു മനസ്സിലായി അദ്ഭുതകരമാം ചില മാറ്റങ്ങള് അയാളില് ഉണ്ടായിരിയ്ക്കുന്നു ..അതിനിടയില് ആ പ്രാകൃത വേഷത്തില് നിന്നും അയാള് മാറിയിരുന്നു .ഏതൊരു പെണ്കുട്ടിയും മോഹിച്ചുപോകുമായിരുന്നു അയാളെ ,ആ വേഷപ്പകര്ച്ചയില്.എങ്കിലും ഒന്ന് മാത്രം അവരെ അതിശയിപ്പിച്ചു ഈ പൂവിനുടമയെ കാണാനോ ,അറിയാനോ അയാള് ശ്രമിച്ചില്ല .ഒരു പ്രാവശ്യംപോലും ചുറ്റുമയാള് കണ്ണോടിച്ചു നോക്കുന്നത് അവര് കണ്ടിട്ടുമില്ല ...എന്തൊക്കെ സംഭവിച്ചാലും തോറ്റു കൊടുക്കില്ലായെന്ന വാശിയിലായിരുന്നു ജിത അതിനായി അവള് കണ്ടുപിടിച്ച മാര്ഗ്ഗമാണ് ആ മഞ്ഞ റോസാ പുഷ്പങ്ങളോടൊപ്പം ഒരു തുണ്ടുകടലാസില് പ്രണയാര്ദ്രമായ വാചകങ്ങള് എഴുതി അവിടെ വയ്ക്കക ... അതുംകൂടായപ്പോള് അവര് പ്രതീക്ഷിച്ചതിലും അപ്പുറം അയാള് മാറിയിരുന്നു ..

ആ പൂക്കളെ ഒരു കുഞ്ഞിനെപോലെ നെഞ്ജോടുചെര്ത്തു താലോലിച്ചുകൊണ്ട് മണിക്കൂറുകള് അയാളവിടെ കിടക്കുമായിരുന്നു ..
ഇതു കണ്ടപ്പോള് അവരുടെ അസ്വസ്ഥത വര്ദ്ധിച്ചു.ഒരുപക്ഷെ സ്വയം പറ്റിയ്ക്കപ്പെടുകയാണോ എന്ന തോന്നല് മനസ്സിലെറി അങ്ങനെ അവരാ പതിവ് നിര്ത്തി . മനോഹരമായ റോസാപ്പൂക്കളും  എഴുത്തും കണ്ടിട്ടും ഒരന്വേഷണം പോലുമില്ലായെങ്കില് വെറുതെ ഇയാളെ സന്തോഷിപ്പിച്ചിട്ടു എന്തുകിട്ടാനായെന്നോര്ത്തു ....

കുറച്ചു ദിവസങ്ങള്ക്കു ശേഷം അയാളെ കണ്ടപ്പോള് ജിതയ്ക്ക് ആകെ വിഷമം തോന്നി .പഴയതിലും കഷ്ടമായിത്തീര്ന്നിരുന്നു അയാളുടെ അവസ്ഥ ..ജിതയുടെ ഉള്ളില് ഒരു സഹതാപമോ സ്നേഹമോ ജനിയ്ക്കാന് ഇതൊക്കെ ധാരാളമായിരുന്നു .ധന്യ ഒരുപാടു വിലക്കി ജിതയെ ,ഇതൊരു വലിയ പ്രശ്നത്തിലേയ്ക്ക് വഴി തെളിയ്ക്കും അവസാനിപ്പിയ്ക്കാം എന്നെല്ലാം അവള് പറഞ്ഞു പക്ഷെ ധന്യയുടെ അഭിപ്രായങ്ങള്ക്ക് മാറ്റി മറിയ്ക്കാനാകുന്നതായിരുന്നില്ല ജിതയുടെ തീരുമാനങ്ങളെ .ഇതിനിടയില് ജിതയുടെ ചിന്തകള് കടന്നുപോയത് മറ്റൊരു വഴിക്കായിരുന്നു .
ഒരുപക്ഷെ അയാള് കരുതിയിട്ടുണ്ടാകണം തന്നെ സ്നേഹിയ്ക്കുന്ന പെണ്കുട്ടി ആരായാലും മുന്പില് കടന്നുവരട്ടെ .അതുവരെ അവള്ക്കൊരു ശല്യമാകാതെ കാത്തിരിയ്ക്കാം ..ഈ ചിന്തയാകാം അയാളെ അന്വേഷണത്തില് നിന്നും പിന്തിരിപ്പിയ്ക്കുന്നത് .

അറിയാത്ത എന്തോ കാരണങ്ങള് അതവളെ പ്രേരിപ്പിയ്ക്കുകയായിരുന്നു മഞ്ഞ പുഷ്പങ്ങളും ,എഴുത്തുകളും വീണ്ടും അയാള്ക്ക് സമര്പ്പിയ്ക്കുവാന് .ഒരു മറുപടിയോ ,അന്വേഷണമോ അല്ലേല് എന്നാണിതിന്റെ അവസ്സാനമെന്നോ ഒന്നും ജിതയ്ക്ക് അറിയില്ലായിരുന്നു ..ഒരുദിവസം വൈകുന്നേരം വെയിലിന്റെ ചൂടാറിയെങ്കിലും നേരത്തെ മടങ്ങാം എന്ന തീരുമാനത്തില് അവര് തിരിച്ചു നടക്കുകയായിരുന്നു .ആകസ്മികമായ ഒരു കാഴ്ച പെട്ടെന്നവരെ അവിടെ പിടിച്ചു നിര്ത്തി .ആ ചെറുപ്പക്കാരന് വളരെ സന്തോഷത്തോടെ ചുറ്റിനും നോക്കി ആരെയോ കാണിയ്ക്കാനെന്നപോലെ മനോഹരമായ ഒരു മഞ്ഞപനിനീര്പുഷ്പവും അതിനോടൊപ്പം ഒരു എഴുത്തും ആ പതിവ് സ്ഥലത്ത് വച്ചിട്ടുപോയി.അക്ഷമയോടെ കുറച്ചുസമയം അവരവിടെ കാത്തുനിന്നു അതാരേലും എടുക്കുമോയെന്നറിയാന്.. കുറച്ചു സമയം പിന്നിട്ടപ്പോള് ആകാംഷയടക്കാനകാതെ അവരതെടുത്തു തുറന്നു വായിച്ചു .





ഒരു വലിയ തിരമാല ആര്ത്തടിച്ചു…
ആ തിരമാലയ്ക്കു അവരില് ഒരു ചലനവും സൃഷ്ടിയ്ക്കാനായില്ല കാരണം, അതിലും വലിയ തിര ആര്ത്തടിയ്ക്കുകയായിരുന്നു …… ജിതയുടെ മനസ്സിലപ്പോള്......

                               


                                               *************1*************



ഗൌരി....... അതാരാണെന്നറിയാതെ അവരാകെ ചിന്താകുഴപ്പത്തിലായി ..
ഇനിയങ്ങനെയൊരാള് ഉണ്ടേല് തന്നെ......
അവള് നാളെ വന്നില്ലേല് ഈ ജോയുടെ അവസ്ഥ എന്താകും ഇപ്പൊഴ്ത്തേതിലും കഷ്ടമാകില്ലേ ...ഒന്നുമറിയില്ല ,എന്താണേലും എല്ലാം നേരില് കണ്ടറിയാനായി അടുത്ത ദിവസത്തെയ്ക്കവര് ലീവ് എടുത്തു പിറ്റേ ദിവസം രാവിലെ തന്നെ അവര് ബീച്ചിലെത്തി കാത്തിരിയ്ക്കാന് തുടങ്ങി ഗൌരി വരുമോയെന്നറിയാന്...അതേസമയം ഗൌരി വരുമെന്ന ഉറച്ച വിശ്വാസത്തില് കൈനിറയെ അവള്ക്കായുള്ള സമ്മാനങ്ങളുമായി രാവിലെ തന്നെ ജോയും യാത്ര തിരിച്ചു ..പകുതി വഴിയെത്തിയപ്പോഴെയ്കും റോഡ് മുഴുവന് ബ്ളൊക്ക് ആയി തുടങ്ങിയി രുന്നു .എന്ത്ചെയ്യണമെന്നറിയാതെ ജോയ്ക്ക് തലപെരുക്കുന്നതുപോലെ തോന്നി ..കാരണം സമയം അപ്പോള് തന്നെ ഏറെയായിരുന്നു ഇനി നടന്നാലൊട്ടു എത്തുകയുമില്ല .
അപ്പോള് ആരോ പറയുന്നതവന് കേട്ടു ബീച് റോഡില് ഒരു ഓട്ടോയും ബസ്സും കൂട്ടിയിടിച്ചു , അതുകൊണ്ടു ഈ ബ്ളൊക്ക്. തീരാന് സമയം ഒരുപാടു എടുക്കുമെന്നും.. അവസാനം രണ്ടും കല്പ്പിച്ചു ബീച്ചില് എത്തിമോയെന്നോന്നുമറിയാതെ ജോ ആ ഓട്ടോയില് നിന്നിറങ്ങി ഓടാന് തുടങ്ങി ..

അങ്ങനെ ജോ ഓടിത്തളര്ന്നു ബീചിലെത്തിയപ്പോഴെയ്ക്കും നേരം സന്ധ്യയോടടുത്തിരുന്നു ,,അവന് നോക്കിട്ടു അവിടെയാരെയും കണ്ടില്ല ഗൌരി കാത്തുനിന്നു മടുത്തിട്ട് പോയി കാണുമെന്നോര്ത്തു..സങ്കടത്തിന്റെയും നിരാശയുടെയും മൂര്ധന്യവസ്ഥയിലെത്തിയ ജോ ആ സമ്മാനപ്പൊതികളെല്ലാം വലിച്ചുകീറി കടലിലെറിഞ്ഞുകൊണ്ട് .ആര്ത്തിരമ്പുന്ന തിരമാലകള്കുള്ളില് മുട്ടുകുത്തി നിന്ന് കരയാന് തുടങ്ങി .മറ്റുള്ളവര് കാണുന്നുന്ടെന്നു പോലും മറന്നിരുന്നു കാരണം അത്ര തളര്ന്നിരുന്നു അയാളുടെ മനസ്സപ്പോള് ..ഇതെല്ലാം കണ്ടു പരിഭ്രമിച്ച ധന്യ പോകാമെന്ന് പറഞ്ഞിട്ടും കൂട്ടാകാതെ ജിത അയാള്ക്കരികിലെയ്ക്ക് നടന്നടുത്തു .സ്വയം പരിച്ചയപെടുത്താനോന്നും നീല്ക്കാതെ തന്നെ അവള് ചോദിച്ചു .എന്താണു പ്രശ്നമെന്നും മറ്റും ...
അതിനുള്ള അയാളുടെ പ്രതികരണം അതു അവള്ക്കു പ്രതീക്ഷിയ്ക്കാവുന്നതിലും അപ്പുറത്തായിരുന്നു .കടുത്ത മാനസിക സങ്കര്ഷത്തിലായിരുന്ന ജോ പരിസരം മറന്നു പൊട്ടിത്തെറിച്ചു .അയാള് പറഞ്ഞ ചീത്തയെല്ലാം കേട്ടു നിശബ്ദം കരഞ്ഞുകൊണ്ടു പോരാനെ ജിതയ്ക്കായുള്ളൂ .

ദിവസങ്ങളേറെ വേണ്ടി വന്നു ജിതയ്ക്കാ ഷോക്കില് നിന്നും മുക്തയാകാന്.പിന്നെ ധന്യയോടൊപ്പം പതിവുപോലെ എല്ലാ വൈകുന്നേരവും അവള് ബീചിലെത്തിയിരുന്നു.ജോ ഇരിയ്ക്കുന്ന സ്ഥലത്തെയ്ക്കവള് ശ്രദ്ധിച്ചതേയില്ല .

മിഷന് ഹോസ്പിറ്റലിലെ നഴ്സായ ജിത എപ്പൊഴും അവളുടെ ഹോസ്പിറ്റലിലെ വിശേഷങ്ങള് ധന്യയോടു പറയുമായിരുന്നു. ജിത ഒരു സംസാരപ്രിയയും ധന്യ കൂടുതല് കേഴ്ക്കാനും ആഗ്രഹിച്ചിരുന്നതുകൊണ്ട് ജിത ഒരു വായാടി ആയിതീര്ന്നിരുന്നു . ... പതിവുപോലെ ജിത അവളുടെ വാര്ഡിലെ പുതിയ വിശേഷങ്ങള് ധന്യയോടു പറയുകയായിരുന്നു തലയ്ക്കു മാരകമായ ക്ഷതമേറ്റ് ജീവിതത്തിനും മരണത്തിനുമിടയില് പോരാടുന്ന ഒരു പേഷ്യന്റിന്റെ കാര്യം പറഞ്ഞു തുടങ്ങി .പെട്ടന്ന് അപ്രതീക്ഷിതമായീ അയാള് അവര്ക്കരുകിലെത്തി .വളരെ താഴ്മയോടെ തന്നെ ജിതയോട് ക്ഷമ ചോദിച്ചുകൊണ്ട് പറഞ്ഞു അന്നെന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായിരുന്നു .എന്റെ എല്ലാമായ ഗൌരി വരുമെന്നോര്ത്തു അവള്ക്കു നല്കാനായി കൈനിറയെ സമ്മാനങ്ങളുമായി വന്നതായിരുന്നു ഞാന് .പക്ഷെ വഴിക്കുണ്ടായ ഒരു നശിച്ച ബ്ളൊക്ക് മൂലം ഞാനെത്തിയപ്പോഴെയ്ക്കും നേരം ഏറെ വൈകിയിരുന്നു .


ദിവസങ്ങള്ക്കു ശേഷം പിണക്കമെല്ലാം മാറ്റിയുള്ള ഞങ്ങളുടെ കണ്ടുമുട്ടലാകുമായിരുന്നു അത് എന്തുചെയ്യാം ...........
അവസാനം .......അവളെ കാണാനായി ഓടിയെത്തിയ എനിയ്ക്ക് നിരാശമാത്രം ബാക്കിയായി ..അവള് വന്നിട്ട് പോയിട്ടുണ്ടാകണം ...
.അവരുടെ മറുപടിയ്ക്ക് കാത്തുനില്ക്കാതെ നിറയുന്ന കണ്ണുകളെ വെട്ടിച്ചുകൊണ്ട് ജോ വേഗം നടന്നകന്നു ..തിരിച്ചു പോകും വഴി രണ്ടുപേരും നിശബ്ദരായിരുന്നു


പിറ്റേ ദിവസം ബാങ്കില് തിരക്കായതുകൊണ്ട് ധന്യക്ക് ജിതയോടൊപ്പം ബീച്ചില് പോകാനായില്ല. എന്നിട്ടും ജിത പോയി പതിവുപോലെ മഞ്ഞപനിനീര് പുഷ്പങ്ങള് ജോയ്ക്ക് സമ്മാനിച്ചു ..പിന്നെ അധികം ദൂരെയല്ലാതിരുന്നു അവളുടെ മനസ്സുപോലെ ആര്ത്തലയ്ക്കുന്ന തിരമാലകളെ എണ്ണാന് തുടങ്ങി ..എപ്പോഴോ അവളോര്ത്തു ഇതെല്ലം കണ്ടുകൊണ്ടു ഗൌരി ഇവിടെതന്നെയുണ്ടാകില്ലേ ?ആഹാ ...ഇനി അധികമാലോചിച്ചാല്
ശരിയാകില്ല എന്നോര്ത്തവള് പതിയെ നടന്നു ഹോസ്റ്റലിലെയ്ക്കു...


ഒന്നും സംസാരിയ്ക്കാതെ മൂഡിയായിരിയ്ക്കണ ജിതയെ കണ്ടപ്പോള് ധന്യക്കാകെ വിഷമം .അല്ലേല് എപ്പോഴും മറ്റുള്ളവരെ ശല്യപെടുത്തി തമാശ പറഞ്ഞുകൊണ്ട് നടക്കുന്നവളാണ് ജിത . ഒരു രക്ഷയുമില്ലാതായപ്പോള് അവളെ മിണ്ടിയ്ക്കാനായി ഇഷ്ടമില്ലാഞ്ഞിട്ടും ധന്യ ചോദിച്ചു, നീ ഇന്നലെ പറഞ്ഞ ആ കുട്ടിയുടെ കാര്യമെന്തായി ?ഓപറേഷന് കഴിഞ്ഞോ ?എന്തേലും മാറ്റമുണ്ടോ ആ കുട്ടിയുടെ അവസ്ഥയ്ക്കിപ്പോള്?ഇങ്ങനെ ചോദ്യങ്ങള് കുറെ ആയപ്പോള് അത്രയും നേരം മൌനമായിരുന്ന  ജിത സംസാരിയ്ക്കാന് ആരഭിച്ചു .വളരെ വിഷമത്തോടെ അവള് പറഞ്ഞു ഓപറേഷന് കഴിഞ്ഞതാണ് പക്ഷെ തലയ്ക്കേറ്റ മാരകമായ ക്ഷതം ആ കുട്ടിയെ ഓര്മയുടെ ലോകത്തുനിന്നും അകറ്റി ഇപ്പോള് അബോധാവസ്ഥയിലാണ് .


ആധുനിക വൈദ്യശാസ്ത്രത്തിന്റെ അകമ്പടിയോടെ  പറഞ്ഞാല് പുറമേ നടക്കുന്നതൊന്നും അറിയാനാകാത്ത ,കാലയളവ് ആര്ക്കും നിശ്ചയിക്കാന് ആകാത്ത സുഖമായ ഉറക്കം (കോമ സ്റ്റേജില് ) ..ഇത് കേട്ടയുടന് ധന്യ ചോദിച്ചു അപ്പോള് ഇനിയവള് ഉണരില്ലെടാ?നിങ്ങളുടെ ആധുനിക വൈദ്യ ശാസ്ത്രത്തിനു അവളെ തിരിച്ചുകൊണ്ടുവരാന് ആകില്ലേ ?
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം , ദീര്ഘ നിശാസത്തോടെ ജിത പറഞ്ഞു ഒരുപക്ഷെ ഉണരാം പക്ഷെ അതെന്നാകുമെന്നു ആര്ക്കും പറയാനാകില്ല .ചിലപ്പോള് കുറെ മാസങ്ങള് ,അല്ലേല് വര്ഷങ്ങള് ഏറെ കഴിയുമ്പോള് അവള് ഉണരും .അതുമല്ലേല് ഇനി ദൈവം കൂടെയില്ലായെങ്കില് ഒരിയ്ക്കലും ഉണരാതെ ആ കുട്ടി ഉറങ്ങും എന്നും ..... മരണമെന്ന നിത്യതയില് ലയിക്കും വരെ .

.ഇതുകേട്ടപ്പോള് തന്റെ ആരുമല്ലാഞ്ഞിട്ടുപോലും ധന്യയും അറിയാതൊന്നു നൊമ്പരപെട്ടു .. അങ്ങനെ നൊമ്പരങ്ങളുടെ അകമ്പടിയൊടെ അവരന്നു ഉറക്കത്തിലേയ്ക്കു വഴുതിവീണു .
പനിനീര് പൂവുകള് സമ്മാനിയ്ക്കുന്ന പതിവിനു മാറ്റം വരുത്താതെ ജിത തുടര്ന്നുകൊണ്ടിരുന്നു .ഒരിയ്ക്കല് ആകസ്മികമായി അവള് സമ്മാനിച്ച റോസാപ്പൂവും പോക്കറ്റിലിട്ടുകൊണ്ട് ജോ അവരുടെ അടുത്തെത്തി.അനുവാദത്തിനു കാത്തുനില്ക്കാതെ അവന് സംസാരിച്ചു തുടങ്ങി ..പേര് ജോജോ ജോസഫ് എന്നാണ് .,വീട് ലോകമേ തറവാട് എന്ന് പറയാം എങ്കിലും താമസിയ്ക്കുന്നത് സെന്റ് മേരിസ് ഓര്ഫണേജില് .ജോലി ഒരെണ്ണമുണ്ടായിരുന്നു,പക്ഷെ ഇപ്പോള് ഇവിടെ ഈ കടല്പ്പുറത്ത് തിരകളെയുമെണ്ണികൊണ്ടു എന്റെ ഗൌരിയെ കാത്തിരിയ്ക്കുന്നു അതാണ് ഏറ്റവും പ്രധാന ജോലി ..ഉള്ളിലെ നൊമ്പരം പുറത്തുകാണിക്കാതെ ചിരിച്ചുകൊണ്ട് ജോ ഒരുപാടു കാര്യങ്ങള് പറഞ്ഞു തീര്ത്തു ..അങ്ങനെ കൊച്ചു കൊച്ചു സംസാരങ്ങളിലൂടെ ദിനങ്ങള് ഏറെ കഴിഞ്ഞപ്പോഴെയ്ക്കും അവരുടെ സൗഹൃദം വളര്ന്നു ഒരു വലിയ വാഗമരത്തിലെ പൂക്കളെപോലെ പൂത്തു തളിര്ത്തിരുന്നു .


ഒരു അവധി ദിവസം റൂമിലിരുന്നു ബോര് അടിച്ചപ്പോള് കുറച്ചു നേരത്തെ ബീച്ചില് പോകാമെന്ന് ജിത പറഞ്ഞു ഒന്നുമില്ലേലും കുറച്ചു മനുഷ്യരെയെലും കാണാമല്ലോ എന്നും ..അതുകേട്ടു ചിരിച്ചുകൊണ്ട് ധന്യ പറഞ്ഞു ആഹാ അതെനിയ്ക്കറിയാം വായിനോട്ടമെന്നു അങ്ങ് പറഞ്ഞാല്പോരെടി .പോകുന്ന വഴിയ്ക്ക് ധന്യക്ക് ഇഷ്ടമാകില്ല എന്നറിഞ്ഞുകൊണ്ടു തന്നെ ജിത അവളുടെ പേഷ്യന്റിനെ കുറിച്ചു പറയാന് തുടങ്ങി .ഒരു പ്രത്യേകതയുള്ള കാര്യമായോണ്ട് അവള് എതിര്ത്തുമില്ല .മൌനം സമ്മതമായവള്ക്ക് കൊടുത്തു . .ജിത പറഞ്ഞു ഏറ്റവും കഷ്ടം തോന്നുനത് ആ കുട്ടിയ്ക്ക് വെറും ഇരുപത്തഞ്ചു വയസ്സേ ഉള്ളു .ഇപ്പോഴത്തെ അവസ്ഥ ആര്ക്കും സഹിയ്ക്കാനാകാത്തതാണ് ചുറ്റിലും നടക്കുന്നതൊന്നും അറിയാതെ ഒരു ജീവച്ഛവം പോലെയാണവള്...പക്ഷെ അടഞ്ഞ മിഴികളെങ്കിലും കേഴ്ക്കുന്നതെല്ലാം അവള് മനസ്സിലാക്കുന്നുവെന്നു തോന്നിയിട്ടുണ്ട് കാരണം
ഇടയ്ക്കിടെ ആ കണ്ണുകളില് നിന്നൊലിച്ചിറങ്ങുന്ന മിഴിനീര്മുത്തുകള് .....പറഞ്ഞുതുടങ്ങിയപ്പോള് പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പോകെ പോകെ അവളുടെ വാക്കുകള്ക്ക് ശക്തി നേര്ത്തു വന്നിരുന്നു .


കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം വീണ്ടുമവള് പറഞ്ഞുതുടങ്ങി .
എന്തിനാണ് ആ കുട്ടി കരയുന്നതെന്നുപോലും നമുക്കറിയില്ലല്ലോ?അവളുടെ അമ്മയെനിയ്ക്ക് മൊബൈലില് കിടന്ന ഫോട്ടോയൊക്കെ കാണിച്ചുതന്നു .കാണാന് എത്ര സുന്ദരിയാണെന്നോ ,ഒരു കൊച്ചു നുണക്കുഴിയും നിറയെ മുടിയുമോക്കെയുള്ള ഒരു സുന്ദരിപെണ്കുട്ടി .പക്ഷെ വിധി വേറൊന്നായില്ലേ ഓപറേഷന് ചെയ്തതുകൊണ്ട് തലയില് മുടിയോന്നുമില്ലാതെ വാടികരിഞ്ഞ പൂവുപോലെ അനങ്ങുവാന് പോലുമാകാതവള് കിടക്കുന്നു . പിറന്നാള് ആഘോഷിയ്ക്കാന് പോകുംവഴി ഉണ്ടായ ആക്സിഡന്ടാണ്...
ജിതയുടെ ശബ്ദമിടറാന് തുടങ്ങിയിരുന്നു ..എന്നിട്ടുമവള് പറഞ്ഞു ആ കുട്ടിയുടെ അടുത്തെത്തുമ്പോള് അറിയാതെന്റെ കണ്ണുകള് നിറഞ്ഞുപോകാറുണ്ട് .ആരും കാണാതത് തുടച്ചുമാറ്റി ഞാനോര്ത്തുപോകും ...എന്തിനായിരുന്നു ദൈവം ഇങ്ങനൊരു വിധി ആ കുട്ടിക്ക് കൊടുത്തതു .ഇതിലും നല്ലതു അന്നാ പിറന്നാള് ദിനത്തില് അവളുടെ ജീവനെടുക്കുന്നതായിരുന്നു..


ഇതിപ്പോള് ഒന്നുമറിയാത്ത ഉറക്കം ...ഒന്നിനും.. ആര്ക്കും.. അവളെ ആ ഗാഡനിദ്രയില് നിന്നുമെഴുനേല്പ്പിയ്ക്കാന് ആകില്ല .ഇങ്ങനെയൊരു ജീവിതത്തിലും നല്ലതു മരണമല്ലേ .ഒടുവില് പറഞ്ഞുതീര്ക്കും മുന്പേ ജിത കരഞ്ഞുപോയി ..എല്ലാം കേട്ടു കഴിഞ്ഞപ്പോള് സങ്കടം തോന്നിയെങ്കിലും ധന്യ എന്തോ ചിന്തിക്കുന്നതു പൊലെ തോന്നി. ധന്യ ജിതയുടെ
തോളില്കൈയിട്ട് അവളെ അവളെ ചേര്ത്തു പിടിചു ചോദിച്ചു “ എടി ഇനി ഈ കുട്ടി ആയാളുടെ ഗൌരീ ?”
കണ്ണുകള്തുടച്ചുകൊണ്ടു ആശ്ചര്യത്തോടെ ജിത,

 ധന്യയുടെ മുഖത്തു നോക്കി.......
“ ആണോഡാ ”? ധന്യ വീണ്ടും ചോദിച്ചു

               

*******************2*******************

ജിത ആ  സംശയം തള്ളികളയാതെ

“അത് ശരിയാണോഡാ അവളാകുമോ??”
ഇരുവരുടെയും മുഖത്ത് ഒരു സന്തോഷം കലര്ന്ന ആശ്ചര്യം വിരിഞ്ഞു . പക്ഷേ അതിനു കൂടുതല്ആയുസ്സ് ഉണ്ടായില്ലാ പെട്ടന്നാണ് ജിതയ്ക്കു ഓര്മ്മ വന്നത് ഈ കുട്ടിയുടെ പേര് ഗായത്രി മേനോന് എന്നാണ്.പിന്നെ അവര് പരസ്പരം ആശ്വസിപ്പിച്ചൊരു ചിരി കഴിഞ്ഞപ്പോഴേയ്ക്കും വണ്ടി ബീച്ചിലെത്തിയിരുന്നു. എന്നത്തേയും പോലവര് അവിടെയുള്ള എല്ലാവരെയും കമന്റടിച്ചു കഴ്ചക്കാരായങ്ങനെ നടന്നു .


കുറച്ചു ദൂരം നടന്നപ്പോഴെയ്ക്കും അവര് പതിവ് സ്ഥലത്തെത്തി ഒട്ടും പ്രതീക്ഷിയ്ക്കാതെയായിരുന്നു നിശബ്ദനായി നില്ക്കുന്ന ജോജോയെ അവരവിടെ കണ്ടതു.
ആകെ നിരാശ നിഴ്ലിച്ചിരുന്ന ജോയുടെ മുഖം അവരെ കണ്ടപ്പോള് പ്രസന്നമായി അതുകൊണ്ടുതന്നെ അവര് മനസ്സിലാക്കിയിരുന്നു ആ നില്പ്പ് അവരെ പ്രതീക്ഷിച്ചു തന്നെയായിരുന്നെന്നു.പിന്നെ മൂവരും ഒരുമിച്ചിരുന്നു സംസാരിയ്ക്കുവാന് തുടങ്ങി .പതിവില്ലാത്ത വിധം സന്തോഷത്തിലായിരുന്നു ജോജോ അന്നു.വാചാലനായ ജോ പറഞ്ഞു ഇന്ന് നാലു വര്ഷം തികയുന്ന ദിവസമാണു എന്റെ ഗൌരികുട്ടി എന്റെ ഈ ചെറിയ ജീവിതത്തിലേയ്ക്ക് കടന്നു വന്നിട്ടു.ചുരുക്കി പറഞ്ഞാല് ഒരു മരുഭൂവായിരുന്ന എന്റെ ജീവിതത്തിലേയ്ക്കു വസന്തം പെയ്തിറങ്ങാന് തുടങ്ങിയിട്ടു നാലു വര്ഷമാകുന്നു .


എന്റെ ഗൌരിയെ വര്ഷങ്ങള്ക്കു മുന്പ് ഞാന് ആദ്യമായി കണ്ടതു ഈ കടല്ത്തിരകള്ക്കിടയില് വച്ചാണു...
ഇന്നെങ്കിലും പിണക്കം മാറി എന്നെ കാണാന് അവള് വരുമെന്നോര്ത്തു ഞാന് നേരത്തെ വന്നതാണു.ചെറിയ പരിഭവത്തോടെയും അതിലേറെ നിരാശയോടെയും ആണ് ജോ പറഞ്ഞതു എന്നിട്ട് എന്റെ ഗൌരി വന്നതുമില്ല .അവളുടെ പ്രിയപ്പെട്ട മഞ്ഞ പനിനീര്പുഷ്പങ്ങള് എനിയ്ക്കു തന്നതുമില്ല ..അപ്പോഴാണ് കുറ്റബോധത്തോടെ ജിതയോര്ക്കുന്നത് ആ കുട്ടിയുടെ കാര്യങ്ങള് സംസാരിച്ചിരുന്നതിനിടയ്ക്കു പൂക്കള് വാങ്ങാന് മറന്നല്ലോയെന്നു.അവളുടെ ചിന്തയെ ഭേദിച്ചുകൊണ്ട് അവരുടെ സമ്മതമില്ലാതെ ജോ സംസാരിയ്ക്കാന് തുടങ്ങി അവനെയും ,ഗൌരിയേയും പിന്നെ അവരുടെ ഇഷ്ടത്തെയുംകുറിച്ച്..


ജനിച്ചതും വളര്ന്നതും അനാഥനായാണ് ആ അപകര്ഷതാബോധം മറ്റുള്ളവരില് നിന്നെന്നെ അകറ്റി ..ആരും സുഹൃത്തുക്കളില്ലാതെ ആരോടും ഒന്നും പങ്കു വയ്ക്കാതെ ഞാന് ജീവിച്ചു ..എന്റെ ലോകം എന്റെ ചിന്തകളും എന്റെ ഏകാന്തതയും മാത്രമായിരുന്നു .എന്നിട്ടും എന്നോട് കൂട്ടുകൂടാന് അവള് വന്നു .എന്നിലെ ഏകാന്തതയെ തകര്ത്തെറിഞ്ഞ എന്റെ ആദ്യത്തെ കൂട്ടുകാരി ആയിരുന്നു ഗൌരി .ഒരു കുട്ടിയുടെ മനസ്സായിരുന്നു ഗൌരിയ്ക്കെന്നും കൂടെ ,കുട്ടിത്തം വിട്ടുമാറാത്ത സ്വഭാവവും ..


എന്നും കാണുമ്പോള് അവളെനിയ്ക്കു  മഞ്ഞ പനിനീര്പ്പൂക്കള്‍  സമ്മാനിയ്ക്കുമായിരുന്നു ..ആ പൂക്കളായി അവളെനിയ്ക്കു തന്നിരുന്നത് അവളുടെ സ്നേഹമായിരുന്നു .ഈ കടല്പ്പുറത്തെ ഓരോ മണല്ത്തരികള്ക്കും എന്റെ ഗൌരിയെ അറിയാം അത്രയേറെ അവളിവിടം സ്നേഹിച്ചിരുന്നു ..ആദ്യമായി ഗൌരിയെ ഇവിടെ കണ്ടപ്പോള് ഞാന് കരുതിയിരുന്നില്ല അവളെന്റെയെല്ലാം ആകുമോരിയ്ക്കലെന്നു .ഞാനറിയാതെ എന്നിലെയ്ക്കവള് പറ്റിചേരുകയായിരുന്നു ഒരു പൂമ്പാറ്റയെപോലെ .


ഒരിയ്ക്കല് ഞാനവളോട് ചോദിച്ചു എല്ലാവരില് നിന്നും വ്യതസ്തമായി ഈ മഞ്ഞ പനിനീര്പൂക്കളെ നീ എന്താണിത്ര ഇഷ്ടപെടുന്നതെന്ന് ?ഒരു പൊട്ടിചിരിയോടവള് പറഞ്ഞു ഇതിനുത്തരം ഒരു കടംങ്കഥയാണ് .....
സമയം ആകുമ്പോള് പറഞ്ഞുതരാമെന്ന്......
.എന്തോ അറിയില്ല ഇന്നും അതിന്റെ കാരണം എന്താണെന്നു ... പിന്നെടെപ്പോഴോ പരസ്പരമറിയാതെ ഞങ്ങളുടെ ഉള്ളിലെ സൌഹൃദത്തിന്റെ നിറം മാറുകയായിരുന്നു .അത് വര്ണ്ണപകിട്ടുള്ള പ്രണയമായി ഞങ്ങളില് പെയ്തിറങ്ങി ...സ്നേഹമെന്ന വാക്കിന്റെ വ്യാപ്തി ഞാനറിഞ്ഞത് എന്റെ ഗൌരിയിലൂടെയായിരുന്നു .അന്നുവരെ അനാഥനായിരുന്ന എന്റെ മനസ്സിലെ സ്നേഹത്തിന് നിറം കറുപ്പായിരുന്നു ..ഗൌരി എനിയ്ക്കു അനുഭവത്തിലൂടെ കാണിച്ചുതന്നു മഴവില്ലിന് ചാരുതയാര്ന്ന വികാരമാണ് സ്നേഹമെന്നു..എന്റെ ഓരോ രക്തതുള്ളികളിലും നിറഞ്ഞു നില്ക്കുന്നത് എന്റെ ഗൌരിയോടുള്ള സ്നേഹമാണ് .ഒരിയ്ക്കലും ആരാലും പിരിയ്ക്കാനാകാത്ത വിധം ദൃഡമാണ് ഞങ്ങളുടെ ബന്ധം ..

ആ സ്നേഹത്തിന്റെ തീവ്രത അയാളുടെ വാക്കുകളിലും ഭാവത്തിലും നിറഞ്ഞു നിന്നിരുന്നു ..എന്തോ ഒരു മുത്തശ്ശി കഥ കേഴ്ക്കുന്ന ആഹ്ളാദത്തില് ആണ് ജിതയും ധന്യയും ലയിച്ചിരിക്കുന്നത് ജോയുടെ സംഭാഷണത്തില് ..സന്തോഷത്തിന്റെ ആധിക്യത്തില് ജോ പറഞ്ഞുകൊണ്ടിരുന്നു , രഹസ്യമായ പ്രണയങ്ങളെ വിജയിക്കുകയുള്ളൂ എന്ന് അവളുടെ കണ്ടുപിടിത്തമായിരുന്നു ..ഞങ്ങളുടെ ബന്ധം രഹസ്യമാക്കി വയ്ക്കാന് ഞാനും ബാധ്യസ്ഥനായിരുന്നു കാരണം എന്നെപോലൊരു അനാഥനുമായുള്ള ബന്ധം ഗൌരിയുടെ വീട്ടുകാര് ഒരിയ്ക്കലും അനുവദിയ്ക്കില്ലായിരുന്നു ഈ കാരണങ്ങള്കൊണ്ടോക്കെതന്നെ ഞങ്ങളെ കൂടാതെ ഇതെല്ലാമറിഞ്ഞിരുന്നത് ദൈവം മാത്രമായിരുന്നു ദെ ഇപ്പോള് നിങ്ങള്ക്കും അറിയാം ....


എന്റെ ഗൌരികുട്ടി എത്ര സുന്ദരിയാണെന്നോ?മഞ്ഞ റോസാപൂക്കളുമായി അവള് വരുമ്പോള്ഞാനോര്ക്കുമായിരുന്നു ഇതിലാര്ക്കാണ് ഭംഗി കൂടുതലെന്നു...
എന്നെ ജോ .. എന്നു വിളിച്ചിരുന്നത് അവള്മാത്രമായിരുന്നു .
എന്നുമെനിയ്ക്ക് സ്വന്തമെന്നു പറയാന് ഈ ഭൂമിയിലുള്ളതു എന്റെ ഗൌരിക്കുട്ടിമാത്രമാണു.സ്നേഹകൂടുതല്കൊണ്ടു അവളുടെ എല്ലാ കുസൃതിയ്ക്കും ഞാന് കൂട്ടു നില്ക്കുമായിരുന്നു ,അതിലും ശരിയായി പറഞ്ഞാല് ഞാനതെല്ലാം ആസ്വദിയ്ക്കുകയായിരുന്നു.ഇങ്ങനെയോക്കെയായതുകൊണ്ട് അവളൊരു കൊച്ചു വ്ഴക്കാളിയായിരുന്നു .ചെറിയകാര്യം മതി പിണങ്ങാനും,ഇണങ്ങാനും എന്റെ ഗൌരികുട്ടിക്ക്.
ഒരിയ്ക്കല് എന്തോ ചെറിയ കാര്യത്തിനു ഞങ്ങള് പിണങ്ങിയതാണു ഗൌരിയൊരു പിടിവാശിക്കാരിയായതുകൊണ്ട് ചില പിണക്കങ്ങള് ആഴ്ചകളോളം നീളാറുണ്ട്.അന്നത്തെ പിണക്കവുംഅങ്ങനെതന്നെയായി നാളുകള് ഏറെ കഴിഞ്ഞു അവള് വന്നില്ല .മൊബൈലില് വിളിക്കുമ്പോള്അവളെന്റെ കോള് കട്ട് ചെയ്യുമായിരുന്നു .
എങ്കിലും ഞാനെന്നും ശ്രമിച്ചുകൊണ്ടിരുന്നു, ഒരു ദിവസംഅവളെന്നോട് സംസാരിയ്ക്കുമെന്നുള്ള പ്രതീക്ഷയില്.എനിയ്ക്കറിയാം എന്റെ ഗൌരിയ്ക്ക്ഒരിയ്ക്കലുമെന്നെ തനിച്ചാക്കി പോകുവാനാകില്ല ,അവളുടെ മനസ്സുകൊണ്ടല്ല ആത്മാവുകൊണ്ടാണ്എന്നെ സ്നേഹിച്ചതു.


കുറച്ചു നാളുകള് കഴിഞ്ഞപ്പോള് എനിയ്ക്ക് തോന്നി ഗൌരിയ്ക്കെന്തോ പ്രശ്നമുണ്ടായിട്ടുണ്ട് അതാണു എന്നോട് മിണ്ടാന് ആകാത്തത് ,അന്വേഷിയ്ക്കാന് പോയി കൂടുതല് വഷളാക്കണ്ട എന്നുകരുതി ഞാന് ഒന്നിനും പോയില്ല .
എന്റെ ഗൌരികുട്ടിക്കു ഒരുപാട് നാളുകള് എന്നെ വിഷമിപ്പിയ്ക്കാന് ആകില്ലായെന്നു എനിയ്ക്ക് അവള്കാണിച്ചുതന്നു .എന്റെ നീറുന്ന മനസ്സിലെയ്ക്കൊരു പൂന്തെന്നല് വീശിയതുപോലെയായിരുന്നു വീണ്ടുമാമഞ്ഞ റോസാപൂക്കള് കണ്ടപ്പൊള്.ഈ ജന്മം മുഴുവന് കാത്തിരിയ്ക്കാന് എനിയ്ക്കാ സ്നേഹം മാത്രം മതി.അവളുടെ പിറന്നാളിന്റെ തലേന്നുകൂടി ഞാന് വിളിച്ചിരുന്നു ,പതിവുപോലെ അന്നുമവള് കോള് കട്ട്ചെയ്തു .പക്ഷെ അതിനു ശേഷം അവളുടെ നമ്പര് ഒരിയ്ക്കലും ഓണ് ആയിട്ടില്ല്യ അതിന്റെ കാരണക്കാരന് ഞാന് തന്നെയാണ് .


പിണക്കമെല്ലാം മാറ്റി പിറന്നാള് ദിനം അവളിവിടെ കാത്തു നിന്നിട്ടുണ്ടാകും പക്ഷെ ആ നശിച്ച ബ്ളോക്കുകാരണം എനിയ്ക്ക് എത്താനായില്ലല്ലോ .അതിന്റെ പരിഭവമാണ് മൊബൈല് ഓഫ്ആക്കല്.എന്നിട്ടും എന്റെ ഗൌരിക്കുട്ടി  എന്നുമെനിയ്ക്ക്  പൂക്കള്‍  സമ്മാനിയ്ക്കാന് മറന്നില്ലാട്ടോഅതാണെന്റെ ഗൌരികുട്ടി .പരിഭവവും സ്നേഹത്തിലൂടെ മാത്രം ..
ജോജോ കൂടുതല് കാര്യങ്ങളിലെയ്ക്കു കടക്കുന്നതിനു മുന്പു ജിത പറഞ്ഞു ,നല്ല ആളാണു ഇത്രനാളായിട്ടും തന്റെ ഗൌരികുട്ടിയുടെ മുഖമൊന്നു കാണിച്ചുതന്നില്ലാട്ടോ.ഒരു ക്ഷമാപണത്തോടെ ജോജോപറഞ്ഞു ,എത്ര ഫോട്ടോ കാണണം നിങ്ങള്ക്കെന്റെ ഗൌരികുട്ടിയുടെ ഇതാ ഈ മൊബൈല് നിറയെ എന്റെഗൌരിയുടെ ഫോട്ടോ മാത്രമാണു.അതില് നോക്കിയ ഉടന് ജിതയുടെ കണ്ണുകള് നിറഞ്ഞൊഴുകി,അവരെന്തെലും ചോദിയ്ക്കും മുന്പേ അവള് പറഞ്ഞു നല്ല കാറ്റു കണ്ണില് പൊടി പോയോന്നൊരു സംശയം...സന്ധ്യയായി വീണ്ടും കാണാമെന്നു പറഞ്ഞവള് തിടുക്കത്തിലെഴുന്നേറ്റു ,അപ്പോഴും ധന്യ ഗൌരിയുടെ ഫോട്ടോ നോക്കി ഓരോന്നു പറഞ്ഞുകൊണ്ടിരിയ്ക്കുകയായിരുന്നു .പിന്നെ കഥ കേട്ടു തീരാത്തവിഷമത്തില് മനസ്സില്ലാമനസ്സോടെ അവളും എഴുന്നേറ്റു ജോയോടു യാത്ര പറഞ്ഞുകൊണ്ടു.


ഹോസ്റലില് തിരിച്ചെത്തിയിട്ടും ജിത മൌനമായിരുന്നു .ഇത് കണ്ടപ്പൊള് ദേഷ്യത്തില് ധന്യ പറഞ്ഞു ആകണ്ണുനീര് കൂടി കണ്ടപ്പോള് ഞാനുറപ്പിച്ചു നിനക്കു ജോജോയോടു പ്രണയമാണെന്നു.അതായിരുന്നല്ലോപൂക്കളുടെയും ,എഴുത്തിന്റെയുമെല്ലാം ഉദ്ദേശം .ഇപ്പോള് മനസ്സിലായികാണുമല്ലേ അവനെത്രമാത്രം ഗൌരിയെ സ്നേഹിയ്ക്കുന്നുവെന്നു ധന്യയേറെ ശകാരിച്ചു എന്നിട്ടും ജിതയൊന്നും മിണ്ടിയില്ല .
പിറ്റേ ദിവസം ഹോസ്പിറ്റലില് നിന്നു ജിത നേരത്തെ വന്നതറിഞ്ഞ ധന്യ പരിഹാസത്തോടെ പറഞ്ഞു പ്രണയത്തിന്റെ നിരാശയാകുമല്ലേ....അതിനപ്പുറം ധന്യക്ക്പറയാന് അവസരം കൊടുക്കാതെ ജിതപറഞ്ഞു ജോലി രാജി വച്ചതാണെന്നു ..ഇതും കൂടെ കേട്ടു കഴിഞ്ഞപ്പോഴെയ്ക്കും ദേഷ്യം ഇരട്ടിച്ച ധന്യ മനസ്സില് തോന്നിയ പലതും അവളെ പറഞ്ഞു .ഇതിനെല്ലാം ജിതയുടെ മറുപടി നിശബ്ദത മാത്രമായിരുന്നു .....

അന്ന് വൈകുന്നേരം ജിത തനിച്ചാണു ബീച്ചിലെത്തിയത് പതിവുപോലെ പൂക്കള് വച്ചു പക്ഷെ ജോയെ കാത്തുനില്ക്കാതെ അവള് മടങ്ങിയെത്തി .തിരിച്ചെത്തിയപ്പോള് ജിത കണ്ടത് ദേഷ്യംകൊണ്ട് കണ്ണുപോലും കാണാതെ വിറപൂണ്ടു നില്ക്കുന്ന ധന്യയെയാണ്.ഒരൊറ്റ ചോദ്യം മാത്രമേ അവള് ചോദിച്ചുള്ളൂ

"ഇനിയുമീ നാടകത്തിന്റെ ആവശ്യമുണ്ടോ "?

പാതിയടഞ്ഞ ശബ്ദത്തില് ജിത പറഞ്ഞു ആവശ്യമുണ്ട് .

ഒരിയ്ക്കലും തിരിച്ചുവരാനാകാത്ത ജോയുടെ ഗൌരികുട്ടിയ്ക്കു വേണ്ടി

ഇനിയുമീ നാടകം തുടരണം..അവന്റെ ജീവന് നിലനിര്ത്തുവാന് ....

ഒന്നും മനസ്സിലാകാതെ ഞെട്ടിത്തരിച്ചു നിന്ന ധന്യയോടു ജിത പറഞ്ഞു ..
അതെ.......

ഹോസ്പിറ്റലില് ആര്ക്കും ഉണര്ത്താന് കഴിയാതെ ഉറങ്ങുന്ന ആ കുട്ടിയാണ്

ജോയുടെ ഗൌരി .......

ജോ വിളിക്കുന്ന പേരാണ് ഗൌരി. ഫോട്ടോ കണ്ടപ്പോഴെ എന്റെ പാതി

ജീവന്പോയീരുന്നു .

..പിണക്കം മാറ്റാന് അവള് പിറന്നാള് ദിനം അവനരുകിലെയ്ക്ക് പോയതാണു പക്ഷെ ആദ്യമെത്താനുള്ള ധൃതിയില് പോയ അവളുടെ ഓട്ടോ ആക്സിഡന്ടായി ..ആ സമയം അതൊന്നുമറിയാതെ ഗൌരിയുടെ അടുത്തെത്താന് വൈകുമെന്ന നിരാശയില് ആ വണ്ടിക്കാരെ ശപിച്ചു നിന്ന ജോയും .....

ഒന്നുമറിയാതെയാണ് ജോ ഇപ്പോഴും അവളെ കാത്തിരിക്കുന്നത് ....... .

ഇത്രയും പറഞ്ഞു തീര്ത്ത ജിത, ധന്യയെ കെട്ടിപ്പിടിച്ചു വല്ലാതെ
കരഞ്ഞുപോയി .പൊട്ടിക്കരഞ്ഞുകൊണ്ടവള് പറഞ്ഞു ഇതിനെല്ലാം ദൈവം എന്തിനാണെടാ എന്നെ സാക്ഷിയാക്കിയത്...
മണിക്കൂറുകളോളം പലതും പറഞ്ഞു ജിത കരഞ്ഞുകൊണ്ടിരുന്നു .ഇതെല്ലാം കണ്ടുനിശബ്ദമായിരിയ്ക്കാനെ ധന്യയ്ക്കായുള്ളൂ .കാരണം കരഞ്ഞുതന്നെ വിഷമം തീര്ക്കട്ടെയെന്നവള് കരുതി ..

ഏറെ നേരം കഴിഞ്ഞപ്പോള് അവള് പറഞ്ഞു നമ്മുക്കിതു നിര്ത്തിക്കൂടെ ജിതാ.

,ജോജോയോടു നമുക്കെല്ലാംപറയാം ....

..അവന്റെയീ കാത്തിരിപ്പു.......

.എന്തിനാണെഡാ അതിനി ......

അല്പ്പസമയം കഴിഞ്ഞപ്പോള് ഒരു വിതുമ്പലോടെ ജിത പറഞ്ഞു
പടില്ലെഡാ ...ഒരിയ്ക്കലും ജോജോ ഒന്നുമറിയരുത്.ഞാന് പോയി കഴിഞ്ഞും നീ എന്നുമവിടെ മഞ്ഞറോസാപൂക്കള് വയ്ക്കണം ..
മരണവും കാത്തു ഒന്നുമറിയാതെ ഉറങ്ങുന്ന ഗൌരിയുടെ ആത്മാവായ ജോയ്ക്ക് വേണ്ടി നീയിതു ചെയ്യണം ....അനശ്വരമായ അവരുടെ പ്രണയത്തിനു സാക്ഷിയാവുക എന്നനിയോഗം ഈ പ്രകൃതിയിലെ ഏതോ ഒരു ശക്തി നമ്മളെ ഏല്പ്പിച്ചതാണ്...


ദിവസങ്ങള് ഏറെ കൊഴിഞ്ഞു ,ജിത പോകുന്ന ദിനമെത്തി .പതിവ് തെറ്റിയ്ക്കാതെ അന്നുമവള് ഗൌരിയുടെ ജോയ്ക്കുവേണ്ടി ഒരു മനോഹരമായ മഞ്ഞപനിനീര്പുഷ്പം അവിടെകൊണ്ടുവച്ചു.
ജോയുടെ വരവും പ്രതീക്ഷിച്ചവള് ആ പതിവ് സ്ഥലത്തിരുന്നു .

ജിതയെ കണ്ട സന്തോഷത്തില് എന്നത്തെയുംപോലെ ആ റോസാപ്പൂക്കള്‍  പോക്കറ്റില് തിരുകി അവനോടിയെത്തി .ഒരു നല്ല ചിരിയോടെ ജോജോ ചോദിച്ചു .
എവിടെ തന്റെ പാവം കൂട്ടുകാരി ?ഒരിയ്ക്കലും ജോ പ്രതീക്ഷിക്കാത്ത ഒരു ഉത്തരമാണ് ജിത പറഞ്ഞതു , ഞാന് യാത്ര പറയാന് വന്നതാണു ജോജോ .ഇന്ന് രാത്രിയ്ക്കുള്ള എറണാകുളം എക്സ്പ്രസില് ഞാന് തിരിച്ചുപോവുകയാണ്... ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ഇവിടേയ്ക്കു......

ഇതു കേട്ട ജോ ആകെ സങ്കടത്തിലായി ....വിഷമം ഉള്ളിലൊതുക്കി അവന് പറഞ്ഞു എനിയ്ക്കാകെയുണ്ടായിരുന്ന സൗഹൃദം നിങ്ങളായിരുന്നു ...
അപ്പൊ എന്റെ ഗൌരികുട്ടിയും ഞാനും ഒരുമിയ്ക്കുന്നതു കാണാന് ജിതയുണ്ടാവില്ലല്ലേ ......
 ഒരു ദീര്ഘനിശ്വാസത്തോടെ ജോജോ പറഞ്ഞു ആഹാ ..സാരമില്ല്യ ..
.വീണ്ടും ഞാനൊറ്റയ്ക്കു എന്റെഗൌരികുട്ടിയുടെ ഓര്മകളുമായി .
ജിതയ്ക്കു സങ്കടം പിടിച്ചു നിര്ത്താനാകുന്നില്ലായിരുന്നു ,

ഏറെ കാര്യങ്ങള് ഒളിപ്പിച്ചുവച്ച ആ മനസ്സ് പിടഞ്ഞു ,,,,
അറിയാതെ കണ്ണുകള് നിറഞ്ഞു .....
എങ്കിലുമവള് ഒരുവിധത്തില് പറഞ്ഞു ,,,
ഞാന് പ്രാര്ത്ഥിയ്ക്കാം ജോജോ, പിണക്കം മാറി തന്റെ ഗൌരികുട്ടി വേഗംതിരിച്ചുവരാന്...
കണ്ണുകള് തുടച്ചു ജിത നോക്കിയപ്പോഴേയ്ക്കും ,.മറുപടിയൊന്നും പറയാതെ

ജോജോതിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു ....


അകലേയ്ക്ക് നടന്നകലുമ്പോള് അവന്റെ കണ്ണുകള് നിറഞ്ഞു തുളുമ്പിയിരുന്നു. പിന്വിളി അവന് ആഗ്രഹിയ്ക്കുന്നില്ലെന്നു
അറിഞ്ഞുകൊണ്ട് തന്നെ നിശബ്ദം അടരുന്ന മിഴിനീര് കണങ്ങള് തുടച്ചു മാറ്റി ,ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ചുകൊണ്ട് ആ രൂപം
മറയുന്നതുവരെ ജിതയവിടെ കാത്തുനിന്നു .കാരണം അവനൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്
എല്ലാം പറയാമെന്നവള് ആഗ്രഹിച്ചിരുന്നു
പെട്ടെന്നൊരു ഞെട്ടലോടെ ജിത കണ്ണുതുറന്നു

,പതിയെ ശ്രദ്ധിച്ചപ്പോള് റെയില്വേ അനൌണ്സ്മെന്റ് കേള്ക്കാം ...

"എറണാകുളം എക്സ്പ്രസ് അല്പ്പ്സമയതിനകം പ്ലാറ്റ്ഫോം നമ്പര്

രണ്ടില്എത്തിച്ചേരുന്നതാണ്"

ജിത ബാഗുകള്എല്ലാം എടുത്തു പോകാന്‍  തയ്യാറായി..
ഇതു വെറുമൊരു ട്രെയിന് യാത്ര മാത്രമായിരുന്നില്ലാ .......

അറിയാതെയെങ്കിലും ജോയോടു തോന്നിയ ഇഷ്ട്ം മറക്കുവാനുള്ള ഒരു പുതിയ

യാത്ര…..


ഗൌരിയുടെ ഓര്മ്മ തിരിച്ചു കിട്ടി അവള് ജോയുമായി ചേരാനുള്ള

പ്രാര്ത്ഥനയുടെ യാത്ര…

.ജിത ആ നഗരത്തിനു വിട പറഞ്ഞു ........

ട്രയിന്സ്റ്റേഷന്റെ വെളിച്ചത്തില്നിന്നും ഇരുട്ടിലേക്കു കൂവി പാഞ്ഞു….



തിരമാലയില്‍ മഞ്ഞ പനിനീര്‍പൂക്കള്‍ വിരിഞ്ഞുകൊണ്ടേയിരുന്നു